നിലമ്പൂരിൽ ആവേശത്തിര

നിലമ്പൂരിൽ ആവേശത്തിര
നിലമ്പൂരിൽ ആവേശത്തിര
Share  
2025 Jun 20, 08:44 AM

എടക്കര: ഉൾവനത്തിലുള്ള വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയിൽ പോലീസ് സാന്നിധ്യത്തിൽ തിരഞ്ഞെടുപ്പ് നടന്നു.


നെല്ലിക്കുത്ത് വനത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിൽനിന്നുള്ള 256 വോട്ടർമാർക്കാണ് പുഞ്ചക്കൊല്ലി പ്രീപ്രൈമറി സ്‌കൂളിൽ ബ്രൂത്ത് ഒരുക്കിയത്.


42 ആയിരുന്നു ബൂത്ത് നമ്പർ. നിലമ്പൂരിലെ ഉൾവനത്തിലുള്ള അപ്പൻകാപ്പ്, മുണ്ടക്കയം, പുഞ്ചക്കൊല്ലി കോളനികളിലാണ് ആദിവാസികൾക്കായി പ്രത്യേക ബൂത്ത് തയ്യാറാക്കിയത്. മാവോവാദി സാന്നിധ്യം തിരിച്ചറിഞ്ഞ കോളനികളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.


ഇന്ദിരാഗാന്ധിയെ അറിയാം ഇപ്പോൾ മത്സരിക്കുന്നത് ആരാ?


മലപ്പുറം : 'ഇന്ദിരാഗാന്ധിയെ കേട്ടിട്ടുണ്ട്. ഇപ്പോൾ മത്സരിക്കുന്നത് ആരൊക്കെയാണെന്ന് അറിയില്ല. രണ്ടാഴ്‌ചയായി പനിയാണ്. ഗുളികയൊന്നും കാര്യായിട്ടില്ല. ക്ഷീണോണ്ടെങ്കിലും വോട്ട് ചെയ്യാൻ വന്നതാ'- പുഞ്ചിരിച്ചുകൊണ്ട് പുലിമുണ്ട നഗറിലെ താളിപ്പുഴയിലെ മൂപ്പൻ മണ്ണള ചെടയന്റെ വാക്കുകൾ.


കേരളത്തിലെ ചോലനായ്ക്കർ വിഭാഗം വോട്ട് ചെയ്യുന്ന പോളിങ് കേന്ദ്രമായ നെടുങ്കയം ട്രൈബൽ വില്ലേജിലെ അമിനിറ്റി കേന്ദ്രത്തിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വർഷത്തിലധികമായി മുടങ്ങാതെ വോട്ട് ചെയ്യുന്ന ചെടയൻ രാവിലെ 10.45-ന് പോളിങ് സ്റ്റേഷനിലെത്തി. കൂടെ മക്കളും പേരമക്കളുമടക്കം ഏഴുപേർ. മണ്ണളയിലെ വീട് തകർന്നതിനെ തുടർന്ന് ആറു കിലോമീറ്റർ ദൂരത്തിലുള്ള പുലിമുണ്ടയിലാണ് ചെടയനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.


പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ള വീട്ടിൽനിന്ന് ഒരു കിലോമീറ്റർ ഇടവഴിയിലൂടെ നടന്ന് പുലിമുണ്ട ടവറിന് അടുത്തെത്താം. അവിടുന്ന് 15 കിലോമീറ്റർ ജീപ്പിൽ വന്നാണ് വോട്ട് ചെയ്ത‌ത്. അതും വഴിയിൽ ആനയില്ലെന്ന് ഉറപ്പാക്കി മാത്രം.


വർഷങ്ങളായി പലതവണ അപേക്ഷിച്ച സാമൂഹിക പെൻഷൻ കിട്ടാത്തതും നല്ലൊരു വീട് അനുവദിക്കാത്തതിലും ചെടയന് സർക്കാരിനോട് പരാതിയുണ്ട്. പ്രായമായതിനാൽ തേൻ, നാഗാഞ്ചി, പാടക്കിഴങ്ങ് തുടങ്ങിയ കാട്ടുവിഭവങ്ങൾ ശേഖരിക്കുന്ന ജോലി തുടരാനാകുന്നില്ല. വരുമാനമില്ലാത്ത ബുദ്ധിമുട്ടും അദ്ദേഹം പങ്കുവെച്ചു. ആറു വർഷം മുൻപ് ഭാര്യ കുറുമ്പി മരിച്ചു.


കൂടെയെത്തിയ മക്കളായ ശേഖരൻ, ചിന്നാമൻ, വാസു, പ്രദീപ് എന്നിവരും പേരമക്കളായ അനീഷും സോമനും വോട്ട് ചെയ്തു‌. അനീഷിന്റേത് കുന്നിവോട്ടാണ്. ചെടയൻ്റെ നാലു മക്കളുടെ ഭാര്യമാർക്ക് തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ വോട്ട് ചെയ്യാൻ വന്നില്ല.

MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan