കരുവാരക്കുണ്ടിൽ വീണ്ടും പുലിഭീതി

കരുവാരക്കുണ്ടിൽ വീണ്ടും പുലിഭീതി
കരുവാരക്കുണ്ടിൽ വീണ്ടും പുലിഭീതി
Share  
2025 Jun 20, 08:41 AM
AYUR MANTRA

കരുവാരക്കുണ്ട്: കുട്ടത്തി മുളംകുന്നത്ത് കാട്ടുപന്നിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. പുലി പന്നിയെ കൊന്നുതിന്നതായാണ് നാട്ടുകാരുടെ സംശയം. മുൻപ് പ്രദേശത്തുനിന്ന് പുലി തെരുവുനായയെ പിടിച്ചിരുന്നു. കേരള എസ്റ്റേറ്റിൽനിന്ന് ചീനിപ്പാടം വഴി മുറിച്ചുകടന്ന് പുലി മുളംകുന്നത്ത് എത്തിയതാകാമെന്നാണ് കരുതുന്നത്.


കടുവയ്ക്കായുള്ള തിരച്ചിലും ബഹളവും കാരണം പുലി കേരള എസ്റ്റേറ്റ് വിടാനുള്ള സാധ്യത കൂടുതലാണ്. എസ്റ്റേറ്റിൽ കടുവയ്ക്ക് സ്ഥാപിച്ച കെണിയിൽ ഒരു പുലി കുടുങ്ങുകയും ചെയ്‌തിട്ടുണ്ട്.


കെണിയിലകപ്പെട്ട പുലിയുടെ കൂടെ ആൺപുലിയും രണ്ട് കുട്ടികളും ഉള്ളതായി തോട്ടം തൊഴിലാളികൾ പറഞ്ഞിരുന്നു. പന്നിയുടെ അവശിഷ്‌ടങ്ങൾ കണ്ടതായി അറിയിച്ചതിനെ തുടർന്ന് വനപാലകസംഘമെത്തി പരിശോധിച്ചു. അധികൃതർ വ്യക്തമായ നിഗമനത്തിൽ എത്തിയിട്ടില്ല. ഇരുട്ടുവീണുതുടങ്ങിയാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികളെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികളെ സ്‌കൂളിലേക്കും മദ്രസയിലേക്കും രക്ഷിതാക്കൾ കൊണ്ടുപോയി ആക്കുകയും തിരിച്ച് കൊണ്ടുവരികയുമാണ് ചെയ്യുന്നത്. വട്ടമല ഭാഗത്ത് ആനപ്പേടിയും കേരള എസ്റ്റേറ്റ് ഭാഗത്ത് കടുവാസാന്നിധ്യംകൂടി ആയതോടെ കരുവാരക്കുണ്ട് ഭാഗമാകെ വന്യജീവിരീതിയിലാണ്.

MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan