
ഇരിട്ടി: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'വിത്തുത്തൂട്ട്' പദ്ധതിയുടെ ഭാഗമായി വിത്തോറിന് ആറളം വന്യജീവി സങ്കേതത്തിൽ തുടക്കമായി, വനത്തിനുള്ളിൽ വന്യജീവികൾക്ക് ഭക്ഷ്യവസ്‌തുക്കൾ ഒരുക്കുക വഴി മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് പദ്ധതി ലക്ഷ്യം. വന്യജീവികൾക്ക് ഭക്ഷ്യയോഗ്യമായ വന ഫലവൃക്ഷങ്ങളുടെ വിത്തുകൾ മണ്ണിൽ കുഴച്ച് വിത്തുണ്ടകളാക്കി കാട്ടുതീ ബാധിച്ച പ്രദേശങ്ങൾ, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നത്. ഇല്ലിമുക്കിലെ വി ഫോർ വെൽഫെയർ എന്ന സംഘടനയുമായി സഹകരിച്ചാണ് ആറളം നരിക്കടവ് സെക്‌ഷനിൽ പദ്ധതിക്ക് തുടക്കമിട്ടത്. ആറളം ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ ടി.എ. മുജീബ്, ഫോറസ്റ്റർമാരായ എം. മനോജ്, കെ.കെ. മനോജ്, കെ. സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.പി. ബിജിന, എം.കെ. ഐശ്വര്യ വാച്ചർമാരായ കെ. രാജീവൻ, ബി. ഉഷ, മജുംദാർ, പവിത്രൻ ഇല്ലിമുക്ക്, ജോണി എന്നിവർ നേതൃത്വം നൽകി. വനത്തിനുള്ളിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കി ഭക്ഷണം തേടി വന്യമൃഗങ്ങൾ വനമേഖല വിട്ട് ജനവാസമേഖലയിൽ കയറുന്നത് തടയുകയാണ് ലക്ഷ്യം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group