
പയ്യോളി: പയ്യോളി സബ്രഷറിക്ക് സ്വന്തം കെട്ടിടം ഉയർത്താൻ സ്ഥലമായി.
ഇതിനായി രജിസ്ട്രേഷൻ വകുപ്പിൻ്റെ കൈവശമുള്ള സ്ഥലം കടമായി നൽകാൻ സംസ്ഥാന സർക്കാരിനുവേണ്ടി നികുതി. രജിസ്‌ട്രേഷൻ വകുപ്പ് ജോയിന്റ് സെക്രട്ടറി എം.വി പ്രമോദ് ഉത്തരവിട്ടു. കാനത്തിൽ ജമീല എംഎൽഎയുടെ ഇടപെടലിലാണ് തീരുമാനം. തച്ചൻകുന്നിൽ പ്രവർത്തിക്കുന്ന പയ്യോളി സബ് രജിസ്ട്രാർ ഓഫീസിനോട് ചേർന്നുള്ള സ്ഥലമാണ് ട്രഷറി നിർമാണത്തിനായി വിട്ടുകിട്ടിയത്. ഉടമസ്ഥാവകാശം രജിസ്ട്രേഷൻ വകുപ്പിൽത്തന്നെ നിലനിർത്തിയാണ് കെട്ടിടം നിർമിക്കാൻ അനുമതിയായത്.
15 സെന്റ് സ്ഥലമാണ് അനുവദിച്ചത്. രജിസ്ട്രേഷൻ വകുപ്പിൻ്റെ കൈവശമുള്ള ഈ സ്ഥലം ട്രഷറി നിർമിക്കാൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് എംഎൽഎ നിവേദനം നൽകിയിരുന്നു. തുടർന്ന് മന്ത്രിയും എംഎൽഎയും രണ്ടുവകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരും ചർച്ചനടത്തുകയും എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിക്കുകയുംചെയ്‌തു. അനുവദിച്ച സ്ഥലം അളന്നുതിട്ടപ്പെടുത്താൻ സർവേയറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് ട്രഷറി ഡയറക്ടറുടെ അപേക്ഷയും രജിസ്ട്രേഷൻ ഇൻസ്പെക്‌ടർ ജനറലിന്റെ ശുപാർശയും കൂടി സർക്കാരിന് ലഭിച്ചതോടെ ഉത്തരവിടാൻ തീരുമാനമായി.
നിലവിൽ 2008 മുതൽ പയ്യോളി ടൗണിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ് ട്രഷറി. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് പയ്യോളിയിൽ ട്രഷറി അനുവദിച്ചത്. സ്വന്തം സ്ഥലം കിട്ടിയാൽ കെട്ടിടനിർമാണത്തിനുള്ള തുക ട്രഷറി വകുപ്പിൻ്റെ പ്ലാൻഫണ്ടിൽനിന്ന് വകയിരുത്താനാകുമെന്ന് മുൻപ് ട്രഷറി ഡയറക്‌ടർ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഏറെനാളായി സ്ഥലത്തിനുവേണ്ടി ശ്രമിച്ചുവരുകയായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group