പ്രൊഫ.കെ. നാരായണക്കുറുപ്പ് നർമബോധവും എളിമയും പുലർത്തിയ നേതാവ് -മന്ത്രി

പ്രൊഫ.കെ. നാരായണക്കുറുപ്പ് നർമബോധവും എളിമയും പുലർത്തിയ നേതാവ് -മന്ത്രി
പ്രൊഫ.കെ. നാരായണക്കുറുപ്പ് നർമബോധവും എളിമയും പുലർത്തിയ നേതാവ് -മന്ത്രി
Share  
2025 Jun 16, 08:12 AM
SANTHI

പൊൻകുന്നം : വിവിധ വകുപ്പുകളുടെ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും ആയിരിക്കുമ്പോഴും ലളിതമായി ജീവിക്കുക എന്ന സന്ദേശം പകർന്ന, ഒപ്പം നർമബോധം പുലർത്തിയ നേതാവുമായിരുന്നു പ്രൊഫ.കെ.നാരായണക്കുറുപ്പെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.


നാരായണക്കുറുപ്പിൻ്റെ 13-ാം ചരമവാർഷിക ഭാഗമായി നാരായണക്കുറുപ്പ് സ്റ്റഡിസെന്റർ കുന്നുംഭാഗം സെയ്‌ൻ്റ് ജോസഫ് പബ്ലിക് സ്‌കൂളിൽ നടത്തിയ അനുസ്മരണ സമ്മേളനവും എംഎൽഎ എക്‌സലൻസ് അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കെ.നാരായണക്കുറുപ്പിൻ്റെ മകനും ഗവ. ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ്, ജിഷ്‌ണു സന്തോഷ്, അഡ്വ.ഗിരീഷ് എസ്.നായർ, എ.എം.മാത്യു. ഷാജി പാമ്പൂരി, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആൻ്റണി മാർട്ടിൻ, എം.എ.ഷാജി, ഷമീം അഹമ്മദ് എന്നിവർ പ്രസംഗിച്ചു.


മേരി ക്യൂൻസ് ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ ഫാ.മാർട്ടിൻ മണ്ണനാവി പിഎംജെഎവൈ ആയുഷ്‌മാൻ ഭാരത് പുരസ്‌കാരം നേടിയ ഹിപ്നോട്ടിസ്റ്റ് ഡോ.സജീവ് പള്ളത്ത്, സ്വരുമ പാരിറ്റബിൾ സൊസൈറ്റി, ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം, ജെ.ഷേർലി. എം.പ്രദീപ് എന്നിവർക്ക് എംഎൽഎ എക്‌സലൻസ് അവാർഡ് മന്ത്രി സമ്മാനിച്ചു.എസ്.എസ്.എൽസി. പ്ലസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്‌കാരം നൽകി. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിൽ 500-ൽ 499 മാർക്ക് നേടിയ ട്രീസാ ആൻറണിയെയും വിവിധ യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവരെയും അനുമോദിച്ചു.


പള്ളിക്കത്തോട്ടിൽ കാർ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട മൂന്നുപേരെ രക്ഷിച്ച അസം സ്വദേശി ദീപക്കിനെ ആദരിച്ചു.

MANNAN
kodkkasda rachana
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry