
ന്യൂഡൽഹി: സർക്കാർ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നിർബന്ധമാക്കിയ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ഭരണഘടനാപദവിയെ ദുരുപയോഗം ചെയ്യലാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ഇരിക്കുന്ന പദവി സുപ്രധാനമാണ്. രാജേന്ദ്ര ആർലേക്കർ എന്ന വ്യക്തിക്ക് ഇഷ്ടമുള്ള രാഷ്ട്രീയപ്രവൃത്തിയിലേർപ്പെടാം. എന്നാൽ, സംസ്ഥാന ഭരണത്തലവനെന്ന സുപ്രധാന ഭരണഘടനാപദവി കൈകാര്യംചെയ്യുമ്പോൾ അതിന് പാലിക്കേണ്ട ചുമതലകളുണ്ട്. രാജ്‌ഭവനെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വിനിയോഗിക്കുന്നത് അനുചിതമാണ്.
ഗവർണറെ തിരിച്ചുവിളിക്കാൻ സിപിഐ ആവശ്യപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ, സിപിഐക്ക് അവരുടേതായ നിലപാടുകളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മറുപടി. സിപിഐ അത്തരമൊരു ധീരമായ നിലപാടെടുക്കുന്നതിൽ സന്തോഷമാണെന്നും എം.എ. ബേബി പറഞ്ഞു.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവേളയിൽ നിലവിലെ കേന്ദ്രസർക്കാരിൻ്റെ സ്വേച്ഛാധിപത്യത്തെ തുറന്നുകാട്ടുക, ജനാധിപത്യത്തെ പ്രതിരോധിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സിപിഎം പ്രചാരണപരിപാടി സംഘടിപ്പിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെക്കണ്ട് ഒത്തുതീർപ്പുണ്ടാക്കിയാണ് ആർഎസ്‌എസ് നേതാവ് ദത്തോത്രയ ദേവറസ് ജയിലിൽനിന്ന് ഇറങ്ങിയത്. ആർഎസ്എസിൻ്റെ ഇത്തരം നിലപാടുകളെ തുറന്നുകാട്ടുക പ്രചാരണത്തിൻ്റെ ലക്ഷ്യമാണെന്ന് ബേബി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group