
ആലപ്പുഴ: ആലപ്പുഴ നഗരമധ്യത്തിൽ വീടുകൾക്കു തീപിടിച്ച് വൻനാശം. രണ്ടു വീടുകൾ പൂർണമായും മൂന്നെണ്ണം ഭാഗികമായും കത്തിനശിച്ചു. മുല്ലയ്ക്കൽ രാജരാജേശ്വരീക്ഷേത്രത്തിനു തെക്കുവശത്ത് ബ്രാഹ്മണസമൂഹമഠത്തോടു ചേർന്ന അഗ്രഹാരത്തിലെ വീടുകൾക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച്‌ച വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. ഷോട് സർക്കിറ്റാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മഠത്തുംമുറി അഗ്രഹാരത്തിലെ കൈലാസിൽ ഉഷാ മോഹനന്റെ വീടിനാണ് ആദ്യം തീപിടിച്ചത്. ഇതോടുചേർന്നുള്ള മകൻ അരവിന്ദ് മോഹനൻ്റെ വീട്ടിലേക്കും തീപടർന്നു. ഈ വീടുകളാണ് പൂർണമായും കത്തിയത്. തുടർന്ന് തൊട്ടടുത്ത മൂന്നു വീട്ടിലേക്കും പടരുകയും ഭാഗികമായി കത്തിനശിക്കുകയുമായിരുന്നു. റെഡ്യാർ അസോസിയേഷൻ്റെ ജില്ലാ ഓഫീസ്, കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയ ജില്ലാ ഓഫീസ് എന്നിവ പ്രവർത്തിക്കുന്ന വീടുകളും ആൾത്താമസമില്ലാത്ത മറ്റൊരു വീടുമാണ് ഭാഗികമായി കത്തിയത്.
അരവിന്ദിന്റെയും ഉഷയുടെയും വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീട്ടുകാർ പുറത്തു പോയിരിക്കുകയായിരുന്നു. 'രണ്ടുതവണ എന്തോ പൊട്ടുന്ന ശബ്ദ്‌ദംകേട്ടു. പുറത്തിറങ്ങി നോക്കുമ്പോൾ വീടു കത്തുന്നതാണു കണ്ടത് ദൃക്‌സാക്ഷികൾ പറഞ്ഞു.
ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അഗ്രഹാരത്തിലെ ഓടുമേഞ്ഞ വീടുകളാണ് അഗ്നിക്കിരയായത്.
തൊട്ടുചേർന്ന് ഏഴു വിടുകളാണ് അഗ്രഹാരത്തിലുള്ളത്. സമൂഹമഠത്തിൻ്റെ പ്രവേശനകവാടത്തോടു ചേർന്ന് വ്യാപാരശാലകളുമുണ്ട്. ഇങ്ങോട്ടു തീപടരാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group