
ശ്രീകണ്ഠപുരം : ചെങ്ങളായി-ചുഴലി റോഡിൽ രൂപപ്പെട്ട വലിയ ഗർത്തം സംബന്ധിച്ച് വിശദമായ പഠനം നടത്തി അടിയന്തര പരിഹാര മാർഗങ്ങൾ സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ച എംഎൽഎ ഫോണിൽ ചീഫ് എൻജിനീയറുരുമായി ചർച്ച നടത്തി.
ചീഫ് എൻജിനീയർ കെ.ജി. സന്ദീപും സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി ഗർത്തം നികത്തി വാഹനഗതാഗതം സാധാരണനിലയിലേക്ക് കൊണ്ടുവരാൻ നടപടികൾ ആരംഭിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്തംഗം ടി.സി. പ്രിയ, ജോഷി കണ്ടത്തിൽ, പി. ബാലകൃഷ്ണൻ, ടി. രാജ്‌കുമാർ, ആൻ്റണി കണ്ണാടിപ്പാറ, എസ്.പി. മുഹമ്മദ് എന്നിവരും എംഎൽഎയുടെ ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടാണ് ചെങ്ങളായി -അരിമ്പ്ര ചുഴലി റോഡിൽ നാലുമീറ്റർ ആഴത്തിൽ ഗർത്തമുണ്ടായത് ചെങ്കൽലോറി തൊഴിലാളികൾ ഗർത്തം കണ്ടത്. ബുധനാഴ്ച രാവിലെയോടെ ആഴം നാലുമീറ്ററോളം കൂടുകയായിരുന്നു ആറുവർഷം മുൻപ് കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് മെക്കാഡം ടാറിങ് പൂർത്തിയാക്കിയതാണ് ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള ഈ റോഡ്. കാവുമ്പായി-കരിവെളളൂർ റോഡ് പണിയുടെ ഭാഗമായുള്ള പ്രവൃത്തിയും മാസങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് നടത്തിയിരുന്നു. 2.50 മീറ്റർ നീളത്തിലും 2.20 മീറ്റർ വീതിയിലും മൂന്നുമുതൽ അഞ്ചുമീറ്റർ വരെ ആഴത്തിലുമാണ് ഗർത്തം രൂപപ്പെട്ടതെന്നാണ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് റിപ്പോർട്ടിൽ പറയുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group