
കൊണ്ടോട്ടി: ഒരുതരത്തിൽ ഇത് പ്രകൃതിയുടെ ഉയിർത്തെഴുന്നേൽപ്പാണ്. തുരന്നെടുത്ത ഭൂമിയിൽ പ്രകൃതി പതുക്കെ ചിറകുമുളച്ച് തിരിച്ചുവരുകയാണ്.
ചെറുവനവും ചെടികളുടെയും ഫലവൃക്ഷത്തൈകളുടെയും നഴ്സറിയൊരുക്കുന്നത് പിറയിൽ ഗാർഡൻസാണ്. ചിറയിൽ കെ.എം. കോയാമുവിന്റെ 40 ഏക്കറോളം വരുന്ന ക്വാറി പ്രദേശമാണ് നഴ്‌സറിയിലൂടെ ഹരിതഭംഗി വീണ്ടെടുക്കുന്നത്.
അപൂർവങ്ങളായ ഫലവൃക്ഷത്തെകളും നാടൻതൈകളും വിദേശ ഫലവൃക്ഷങ്ങളും കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന പഴവർഗങ്ങളുമെല്ലാം ഇവിടെ വളർത്തുന്നു. വിവിധയിനം കവുങ്ങുകൾ, മാവുകൾ, പ്ലാവുകൾ, ബട്ടർ, റംബുട്ടാൻ, ഓറഞ്ച്, ജാതിക്ക, വിവിധയിനം കുരുമുളക് തുടങ്ങിയവയെല്ലാമുണ്ട്. ഒരു മാവിൽത്തന്നെ നാലുമുതൽ എട്ടുവരെ വ്യത്യസ്‌ത മാത്തൈകൾ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്.
മലബാറിൽ ഏതാണ്ട് 600 നഴ്‌സറികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഇരുനൂറോളം നഴ്‌സറികളിൽ ഇവിടുത്തെ തൈകളുണ്ട്. ഒരു ഏക്കർ വരുന്ന ക്വാറിഭാഗത്ത് ആവശ്യത്തിനുള്ള വെള്ളം സംഭരിച്ചിരിക്കുന്നു. മൂന്ന് ഏക്കൻ സ്ഥലം വൈവിധ്യമാർന്ന മരങ്ങളുള്ള കാടാക്കി മാറ്റി. ആറേക്കറിലധികം വരുന്ന സ്ഥലത്ത് ഫലവൃക്ഷത്തൈകളുടെ ഉത്പാദനം നടക്കുന്നു. ഏഴേക്കർ പ്രദർശനത്തിനും വില്പനയ്ക്കുമായി മാറ്റിവെച്ചിരിക്കുന്നു. കൂടാതെ മീൻകൃഷിയും ഇവിടെ നടക്കുന്നു,
വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളും പഴങ്ങളും ഉൾപ്പടെ 10 ലക്ഷത്തിലധികം തൈകൾ പ്രതിവർഷം വിൽക്കുന്നുണ്ട്. മണ്ണിരകമ്പോസ്റ്റും മീൻവെള്ളവും വെർമി വാഷുമാണ് ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്, രാസവളത്തിന്റെ ഉപയോഗം കാര്യമായില്ല.
ക്വാറി പ്രവർത്തനം നിലച്ചപ്പോൾ തൊഴിലാളികൾക്ക് ഉപജീവനമാർഗം എന്ന നിലയിലാണ് നഴ്‌സറി ആരംഭിച്ചതെന്ന് കോയാമു പറഞ്ഞു. 60 തൊഴിലാളികൾ ഇവിടെയുണ്ട്. പ്രകൃതി മനോഹരമായ ഇവിടം സന്ദർശിക്കാൻ വിദ്യാർഥികളടക്കം ഒട്ടേറെയാളുകൾ എത്തുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group