
മാനന്തവാടി: മഴ നീങ്ങിയതോടെ താന്നിക്കൽ പാടശേഖരത്തിലെ കർഷകർക്ക് ആശ്വാസം. ദിവസങ്ങൾക്കുമുൻപ് മഴ നിർത്താതെ പെയ്തിരുന്നതിനാൽ വിളഞ്ഞ നെല്ല് കൊയ്തെടുക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി മഴ മാറിയതോടെ പാടശേഖരത്തിൽ കൊയ്ത്തുതുടങ്ങി.
ഞായറാഴ്ച മുതലാണ് കൊയ്ത്തുതുടങ്ങിയത്, 130 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് താന്നിക്കൽ പാടശേഖരം. 90-ഓളം കർഷകരാണ് നെൽക്കൃഷിയിറക്കിയത്. വെള്ളമിറങ്ങിയ ഭാഗത്തുനിന്നുള്ള മൂപ്പെത്തിയ നെല്ലാണ് ഇപ്പോൾ കൊയ്തെടുക്കുന്നത്. മഴയ്ക്കു ഇതുപോലെ ശമനമുണ്ടായാൽ താഴ്‌പ്രദേശങ്ങളിലെ നെല്ലും കൊയ്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
മഴ നിർത്താതെ പെയ്യുന്നതുമൂലം എന്തുചെയ്യണമെന്നറിയാതെ പ്രയാസത്തിലായിരുന്നു കർഷകർ. കർഷകരുടെ പ്രയാസം 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണ മേയ് രണ്ടാംവാരം കൊയ്ത്തുതുടങ്ങി ജൂൺ ആദ്യവാരം അവസാനിപ്പിക്കുന്നതായിരുന്നു താന്നിക്കൽ പാടശേഖരത്തിലെ കർഷകരുടെ രീതി. ഇത്തവണ വേനൽമഴയാലും കാലവർഷം നേരത്തേയെത്തിയതിനാലുമാണ് നെല്ല് കൊയ്തെടുക്കാൻ സാധിക്കാതെവന്നത്. കൊയ്ത്തുമെതിയന്ത്രത്തിൻ്റെ സഹായത്തോടെയാണ് കൊയ്ത്തിനുശേഷം നെല്ലും പുല്ലും വേർതിരിക്കുന്നത്. കൊയ്ത്തിനായി ദിവസങ്ങൾക്കുമുൻപേ യന്ത്രങ്ങളെത്തിച്ചിരുന്നെങ്കിലും മഴ ശക്തമായതിനാൽ നെല്ലുകൊയ്യാൻ സാധിച്ചിരുന്നില്ല. മഴ നീങ്ങി വെയിൽവന്നതോടെ വലിയ പ്രതീക്ഷയിലാണ് കർഷകർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group