ദേശീയപാത; നിർമാണത്തിൽ പാളിച്ച

ദേശീയപാത; നിർമാണത്തിൽ പാളിച്ച
ദേശീയപാത; നിർമാണത്തിൽ പാളിച്ച
Share  
2025 May 30, 09:33 AM
SANTHIGIRI

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത 66-ൻ്റെ നിർമാണത്തിൽ പാളിച്ചയുണ്ടായത് മണ്ണിൻ്റെ സവിശേഷഘടന തിരിച്ചറിഞ്ഞുള്ള രൂപകൽപ്പനയില്ലാതെ പോയതിനാലാണെന്ന് കണ്ടെത്തൽ.


പ്രധാന തകർച്ചയുണ്ടായ മലപ്പുറം കൂരിയാട് ഭാഗത്ത് വയൽപ്രദേശമായിട്ടും ഉറപ്പുള്ള അടിത്തറ നിർമിക്കാതെ പ്രവൃത്തിയുമായി മുന്നോട്ടുപോയത് വിനയായി. റോഡിൻ്റെ രൂപകൽപ്പനയിൽ മാത്രമല്ല, വിശദമായ പദ്ധതിറിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിലും പാളിച്ചയുണ്ടായി. റിപ്പോർട്ട് ദേശീയപാതാ അതോറിറ്റി കേന്ദ്ര ഗതാഗതസെക്രട്ടറിക്ക് കൈമാറി. സ്ഥിതിഗതികൾ വിലയിരുത്താനായി ദേശീയപാതാ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് ഞായറാഴ്‌ച കേരളത്തിലെത്തും.


കേരളത്തിൽ പലഭാഗത്തും അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ദേശീയപാതാനിർമാണം വിശദമായി പരിശോധിക്കാൻ പാലക്കാട് ഐഐടി. ഗവേഷണസ്ഥാപനമായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിആർആർഐ), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ) എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് വിദഗ്‌ധസംഘങ്ങളെ ചുമതലപ്പെടുത്തും. ഇവർ മൂന്നാഴ്ച‌യ്ക്കകം റിപ്പോർട്ട് നൽകണം. ഗുരുതര അലംഭാവവും വീഴ്ചയും വരുത്തിയ കരാർക്കമ്പനിക്കും കൺസൾട്ടൻസി സ്ഥാപനത്തിനുമെതിര പിഴയടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. അപകടമുണ്ടായനും അതിന് സാധ്യതയുള്ളതുമായ സ്ഥലങ്ങൾ പരിശോധിച്ച് ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളടക്കം നിർമാണത്തിലുൾപ്പെടുത്താനാണ് തീരുമാനം.


സിഎജി പെർഫോമൻസ് ഓഡിറ്റ് നടത്തണം


കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട കരാർ, രൂപകൽപ്പന എന്നിവയടക്കമുള്ള കാര്യങ്ങളിൽ പെർഫോമൻസ് ഓഡിറ്റ് നടത്താൻ സിഎജിക്ക് നിർദേശംനൽകിയതായി പാർലമെൻ്റിൻ്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ കെ.സി. വേണുഗോപാൽ പറഞ്ഞു, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗം വിഷയം ചർച്ചചെയ്‌തു. അറ്റകുറ്റപ്പണികൊണ്ട് പ്രശ്നമവസാനിക്കില്ലെന്നും നിർമാണത്തിന് ഉപകരാർ നൽകിയതുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും പിഎസി വിലയിരുത്തി.


രൂപകൽപ്പനയിലുണ്ടായ പാളിച്ചയാണ് കേരളത്തിലെ ദേശീയപാത തകരാനിടയാക്കിയതെന്ന് ഗതാഗതസെക്രട്ടറിയും ദേശീയപാതാ അതോറിറ്റി ചെയർമാനും സമിതിയോട് സമ്മതിച്ചതായി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇതിന്റെ സിഎജിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തുടർനടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു..


പാർലമെന്ററി സമിതിയെ അറിയിച്ചത്


* 30,000 കോടിക്കുമുകളിലുള്ള നിർമാണപ്രവർത്തനത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമില്ല


*റോഡിന്റെ ഗുണനിലവാരമുറപ്പാക്കാൻ ദേശീയപാതാ അതോറിറ്റിക്ക് സ്വന്തമായി സാങ്കേതികവിദഗ്ധസംഘമില്ല


*രൂപകൽപ്പനയ്ക്ക് മുൻപായി ദേശീയപാതാ അതോറിറ്റിയുടെ അംഗീകൃത എൻജിനിയർമാരുമായി കരാറുകാരൻ ആലോചിച്ചില്ല


*കേരളത്തിൽ നേരത്തേ റോഡ് നിർമിച്ചവരുമായും കൂടിയാലോചന നടത്തിയില്ല


*കേരളത്തിന്റെ സവിശേഷസാഹചര്യമറിയാത്ത ഏജൻസി ആരോടും ചർച്ചചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം നിർമാണം നടത്തി

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SANTHIGIRY