
ആയാപറമ്പ്: തീരദേശപാതയിലെ റെയിൽവേഗേറ്റുകൾ ഓട്ടമാറ്റിക് സംവിധാനത്തിലേക്കു മാറുന്നു. സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന ഗേറ്റുകൾ പൂർത്തിയാകുന്നതോടെ ഗേറ്റ് കീപ്പർമാരുടെ ശാരീരികാധ്വാനം കുറയുന്നതിനൊപ്പം ജോലിഭാരം പകുതിയാകും. ഓട്ടമാറ്റിക് സംവിധാനത്തിലേക്കു മാറുന്നതോടെ റെയിൽഗതാഗതത്തിലെ സുരക്ഷിതത്വവും കൂടുമെന്ന് ജീവനക്കാർ പറയുന്നു.
തീരദേശപാതയിലെ അമ്പലപ്പുഴ-ഹരിപ്പാട് റീച്ചിൽ ആയാപറമ്പ്, കരുവാറ്റ റെയിൽവേസ്റ്റേഷനു വടക്ക്, ഊട്ടുപറമ്പ്, തകഴി റെയിൽവേ ഗേറ്റുകളിൽ സംവിധാനം നടപ്പായി. ആനാരി ബ്രഹ്മാനന്ദവിലാസം ഗേറ്റിൽ പണിനടക്കുന്നു. ദക്ഷിണ റെയിൽവേയിൽ സംവിധാനം ആദ്യം നടപ്പാക്കിയത് മധുരയിലാണ്. രണ്ടാമത് തുറവൂരും.
സ്റ്റേഷൻമാസ്റ്ററിൽനിന്നു തീവണ്ടി കടന്നുവരുന്ന നിർദേശം കിട്ടിയാൽ റെയിൽവേഗേറ്റിൽനിന്നു യാത്രക്കാർക്കും വാഹനങ്ങൾക്കുമുള്ള മുന്നറിയിപ്പ് സൈറൺ മുഴക്കും. പിന്നീട് ഗേറ്റ്‌മാൻ ഓട്ടമാറ്റിക് സംവിധാനത്തിലെ ബട്ടൺ അമർത്തുമ്പോൾ ഗേറ്റടയും. തീവണ്ടി കടന്നുപോയി ഒരു മിനിറ്റു കഴിയുമ്പോൾ ഗേറ്റ് തുറക്കും. ഓട്ടമാറ്റിക് ആയാലും ഏതെങ്കിലും സാഹചര്യത്തിൽ പ്രവർത്തനം തകരാറിലാകുകയാണെങ്കിൽ ഗേറ്റ് പഴയരീതിയിൽ പ്രവർത്തിപ്പിക്കാനുമാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group