
അങ്കമാലി സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ വീട്ടിൽ ആശ്വാസവാക്കുകളുമായി മന്ത്രി പി. രാജീവെത്തി. ഞായറാഴ്ച രാവിലെയാണ് ഐവിൻ്റെ തുറവൂർ ആരിശ്ശേരിൽ വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. മകൻ നഷ്‌ടപ്പെട്ട വേദനയിൽ കഴിയുന്ന മാതാപിതാക്കളെയും സഹോദരിയെയും മന്ത്രി ആശ്വസിപ്പിച്ചു. ചെറിയൊരു വാക്കുതർക്കത്തെ തുടർന്നുണ്ടായ ഈ അരുംകൊലയിൽ തക്കതായ ശിക്ഷ പ്രതികൾക്ക് വാങ്ങിക്കൊടുക്കണമെന്ന് കുടുംബാംഗങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ഫിസിയോ തെറപ്പിസ്റ്റായും നഴ്‌സായും പൊതുജനസേവനാർഥം ജോലി ചെയ്യുന്ന തങ്ങൾക്ക് മകൻ്റെ മരണം വലിയ ആഘാതമാണ്. നിഷ്ഠൂരമായി കൊല ചെയ്യാൻ എന്ത് തെറ്റാണ് അവൻ ചെയ്‌തത്- ഐവിന്റെ അമ്മ റോസ്മേരി ചോദിച്ചു. സംഭവദിവസം താൻ പലവട്ടം നെടുമ്പാശ്ശേരി പോലീസിനെ വിളിച്ചു. അവർ മകനെക്കുറിച്ചും ജോലിയെ സംബന്ധിച്ചും അന്വേഷിച്ചതല്ലാതെ സംഭവത്തിൻ്റെ സൂചനപോലും തന്നില്ല. ബുധനാഴ്‌ച രാത്രി 10.30-ന് മകൻറെ മരണം സംഭവിച്ചിട്ടും 12.30- നുശേഷം മറ്റുള്ളവരിൽ നിന്നാണ് വിവരം അറിഞ്ഞതെന്ന് പിതാവ് ജിജോ പറഞ്ഞു. അപകടമുണ്ടാക്കിയ കാർ രാത്രിയിൽ തന്നെ അവിടെ നിന്ന് മാറ്റിയതും പിറ്റേദിവസം രാവിലെ വീണ്ടും കൊണ്ടുവന്നിട്ടതും ദുരൂഹമാണ്. അത് അന്വേഷിക്കണമെന്ന് ഐവിൻ്റെ പിതാവ് ജിജോ ആവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് സുതാര്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.വൈ. വർഗീസ്, ലോക്കൽ സെക്രട്ടറി ജോസഫ് പാറേക്കാട്ടിൽ, ലോക്കൽ കമ്മിറ്റിയംഗം കെ.പി. ബാബു എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group