
ചിറയിൻകീഴ്: മണൽ അടിഞ്ഞുകൂടി നീരൊഴുക്കു നിലച്ച മുതലപ്പൊഴി മുറിച്ചുവിട്ടു. വെള്ളിയാഴ്‌ച വേലിയിറക്ക സമയത്ത് ഉച്ചതിരിഞ്ഞ് 3.30-നാണ് പൊഴിമുറിച്ച് ചാനലിലെ നീരൊഴുക്ക് പൂർവസ്ഥിതിയിലാക്കിയത്. ഒരു മാസമായി മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളെയും എട്ട് പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയ അഴിമുഖത്തെ മണൽത്തിട്ട ഭാഗികമായെങ്കിലും നീക്കിയതിൻ്റെ ആശ്വാസത്തിലാണ് അധികൃതർ.
വി. ശശി എംഎൽഎ, ഹാർബർ ചീഫ് എൻജിനിയർ മുഹമ്മദ് അൻസാരി, സൂപ്രണ്ടിങ് എൻജിനിയർ കുഞ്ഞിമങ്ങു പറവത്ത്, എക്‌സിക്യൂട്ടീവ് എൻജിനിയർ അനിൽകുമാർ ജി.എസ്., അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അരുൺ മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ് പൊഴി മുറിച്ചത്.
കണ്ണൂരിൽനിന്നുമെത്തിച്ച ഡ്രജജർ വെള്ളിയാഴ്‌ച പുലർച്ചെ മുതലപ്പൊഴിയിലെത്തി. ഈ ബ്രെജ്ജർ പ്രവൃത്തി ആരംഭിക്കണമെങ്കിൽ പുലിമുട്ട് കടന്ന് ചാനലിൽ പ്രവേശിക്കണം. നിലവിൽ 13 മീറ്റർ വീതിയിലും മൂന്ന് മീറ്റർ ആഴത്തിലുമാണ് ചാലുകീറി പൊഴിമുറിച്ചുവിട്ടത്. വലിയ ഡ്രൈജ്ജർ ഈ ചാലിലൂടെ വേണം ചാനലിൽ പ്രവേശിക്കാൻ. അതിനായി ബ്രെജ്ജറിനെ കെട്ടിവലിക്കാൻ മറ്റൊരു ബോട്ടിൻ്റെ സഹായംകൂടി വേണ്ടിവരും.
പൊഴി മുറിഞ്ഞതോടെ നീരൊഴുക്കു രാത്രിയോടെ സാധാരണ നിലയിലായി. രാത്രിയിലെ വേലിയേറ്റസമയത്തായിരിക്കും വലിയ ഡ്രൈജജറിനെ ചാനലിലേക്കു പ്രവേശിപ്പിക്കുക. ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം മത്സ്യത്തൊഴിലാളികളുടെ മറ്റൊരു ആശങ്കയാണ് നീക്കംചെയ്ത മണൽ വീണ്ടും അഴിമുഖം മൂടുമോ എന്നത്.
എന്നാൽ ഈ ആശങ്കയ്ക്കു പരിഹാരമായി നിലവിലുള്ള ചെറിയ ഡ്രൈമ്മജർ മുഴുവൻസമയവും പ്രവർത്തിക്കുമെന്നും കൂടാതെ മണ്ണുമാന്തികൾ നിശ്ചിതസമയങ്ങളിൽ മണൽ നീക്കിക്കൊണ്ടിരിക്കുമെന്നും അധികൃതർ പറഞ്ഞു.
വലിയ പ്രൊജജർ പാനലിൽ പ്രവേശിച്ച് കഴിഞ്ഞശേഷം മണൽനീക്കത്തിനുവേണ്ട പൈപ്പുകളും അനുബന്ധ സാമഗ്രികളും ഘടിപ്പിക്കാൻ ആരംഭിക്കും.
തിങ്കളാഴ്ച്‌ചയോടെ ഡ്രെജ്ജിങ്ങിനു സജ്ജമാകുമെന്നാണ് കണക്കുകൂട്ടൽ, അങ്ങനെയെങ്കിൽ ചൊവ്വാഴ്‌ചമുതൽ മണൽനീക്കാൻ ആരംഭിക്കും.
അടുത്തമാസം 15 ഓടെ അഴിമുഖത്തെ മണൽ പൂർണമായും നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ 20-ന് മുതലപ്പൊഴി അപകടരഹിതമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പുതിയ പുലിമുട്ടിന്റെ നിർമാണവും ആരംഭിക്കും. 177 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതിക്ക് ഇതോടെ തുടക്കമാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group