വടക്കാഞ്ചേരി : മച്ചാട് മലയോരത്തെ നാൽപ്പത്തിയൊൻപതുകാരനായ കർഷകനിൽ ‘ലിഷ്മാനിയാസിസ്’ രോഗം കണ്ടെത്തി. നാലുമാസത്തിലധികമായി വലതുകൈയിൽ വ്രണവുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. വടക്കാഞ്ചേരി ശാസ്താ ഹെൽത്ത് കെയർ ആൻഡ് സെന്ററിലെ സീനിയർ സർജൻ ഡോ. എം. ശശിധരൻ, ബയോപ്‌സിയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
‘സാൻഡ് ഫ്ളൈ’ എന്ന ചെറു പ്രാണിയാണ് രോഗം പരത്തുന്നത്. 1980-കളിൽ നിലമ്പൂരിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊലിയിലും വായിലും ആദ്യം വ്രണങ്ങൾ ഉണ്ടാകും. തുടർന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കരളിലും പ്ലീഹയിലുമെത്തി 'കാലാ അസാർ 'എന്ന മാരകരോഗമായി മാറും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group