തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ ആറുമാസത്തിനുള്ളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗങ്ങളിലെ സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.
ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഒരു ആശുപത്രിയിൽ വീതം പദ്ധതി നടപ്പാക്കും. വീടിനടുത്തുതന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതി നടപ്പാക്കുന്നതിനായി ആവശ്യമായ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരെ നിയമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടിയുണ്ടാകും. ജില്ലാ, ജനറൽ ആശുപത്രികളിൽ കൂടുതൽ വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ ഗുരുതരമല്ലാത്ത രോഗികൾക്ക് മെഡിക്കൽ കോളേജുകളിലേക്ക് പോകേണ്ട സാഹചര്യം കുറയ്ക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































