സർക്കാർ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും എത്തുന്ന പൊതുജനങ്ങളോടും ജനപ്രതിനിധികളോടും ജീവനക്കാർ മാന്യമായി പെരുമാറണമെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം. തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ എല്ലാ സ്ഥാപന മേധാവികൾക്കും ഇത് സംബന്ധിച്ച സർക്കുലർ അയച്ചു. രോഗികളോടും കൂട്ടിരിപ്പുകാരോടും ചിലയിടങ്ങളിൽ ജീവനക്കാർ മോശമായി പെരുമാറുന്നു എന്ന പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി.
അടുത്തിടെ കോഴിക്കോട്ടെ ഒരു സർക്കാർ ആശുപത്രിയിൽ ജനപ്രതിനിധിയോട് ജീവനക്കാർ അനാദരവോടെ പെരുമാറിയത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിൽ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി സർക്കുലർ പുറപ്പെടുവിച്ചത്. ചികിത്സ തേടിയെത്തുന്നവരോട് അവരുടെ സാമൂഹിക പശ്ചാത്തലം നോക്കാതെ തുല്യമായ പരിഗണനയും വിനയവും ഉറപ്പാക്കണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഫോണിലൂടെ സംസാരിക്കുമ്പോഴും സഭ്യമായ ഭാഷയും സമീപനവും പാലിക്കണമെന്ന് സർക്കുലറിൽ പറയുന്നു. ആശുപത്രികളിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഫോണുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ യാതൊരുവിധ വീഴ്ചയും വരുത്തരുത്. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














