
തിരുവനന്തപുരം: ലഹരിക്കായി ദുരുപയോഗംചെയ്യുന്ന മരുന്നുകളുടെ പട്ടിക
വിപുലീകരിക്കണമെന്ന സംസ്ഥാനത്തിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിക്കാത്തതിനാൽ ലഹരിക്കടത്തുകാർ രക്ഷപ്പെടുന്നു. വ്യാപകമായി ദുരുപയോഗംചെയ്യുന്ന രണ്ടു മരുന്നുകൾകൂടി നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്‌ടിൻ്റെ (എൻഡിപി.എസ്) പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എക്സൈസ് ശുപാർശ നൽകിയിട്ട് നാലുവർഷത്തിലേറെയായി. (ദുരുപയോഗസാധ്യത കണക്കിലെടുത്ത് മരുന്നുകളുടെ പേര് വാർത്തയിൽ ഒഴിവാക്കുന്നു)
ഇവയ്ക്ക് മിക്ക ജില്ലകളിലും വിതരണക്കാരും വിൽപ്പനക്കാരുമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മരുന്നുവിതരണക്കാരാണ് അമിതലാഭത്തിനുവേണ്ടി ഇവ ലഹരിക്കടവച്ചക്കാർക്ക് നൽകുന്നത്. പാഴ്സൽ ഏജൻസികളെയും മരുന്നുകടത്താൻ ഉപയോഗിക്കുന്നുണ്ട്.
എൻഡിപിഎസ് ഷെഡ്യൂളിൽ ഉൾപ്പെട്ടവയല്ലാത്തതിനാൽ ഇവയുടെ വിൽപ്പനയും ഉപയോഗവും പിടിക്കപ്പെടുമ്പോഴും കേസെടുക്കാനാകാതെ എക്സൈസും പോലീസും വലയുകയാണ്. പിടികൂടുന്നവരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന് കൈമാറിയാൽ അനധികൃതമായി മരുന്ന് സൂക്ഷിച്ചിതിന് കേസെടുക്കാൻമാത്രമേ കഴിയൂ. കോടതിയിൽ പിഴയടച്ച് കേസ് തീർപ്പാക്കും.
നിയമപരിധിയിൽ ഉൾപ്പെടുത്തിയാൽ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെയും നിർദിഷ്ട അളവിൽ കൂടുതലും ഇവ കൈവശംവെച്ചാൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാൻ എക്സൈസിനും പോലീസിനും കഴിയും. വാണിജ്യ അളവിലുള്ള കേസുകളിൽ പത്തുമുതൽ 20 വർഷംവരെ കഠിനതടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ 30 വർഷംവരെ തടവിന് സാധ്യതയുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group