
തപോവനം ഡയറക്ടർ മഹേഷ് മങ്ങാട്ട് വീട്ടിൽ മരിച്ച നിലയിൽ
എളങ്കുന്നപ്പുഴ( കൊച്ചി)∙ ഓച്ചന്തുരുത്ത് തപോവനം ഡയറക്ടറും നാട്ടറിവ് പ്രചാരകനും ചികിത്സകനുമായ മഹേഷ് മങ്ങാട്ട് (61) വീട്ടിൽ മരിച്ച നിലയിൽ. മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ട്. അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസം. വീടിനുപുറത്തേക്ക് കാണാത്തതിനെ തുടർന്നു അയൽക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ദേശീയ യുവജന അവാർഡ് ജേതാവാണ്. 15 വയസ്സുള്ളപ്പോൾ യുറീക്കാ ബാലവേദിയിലൂടെയാണ് സാമൂഹിക സേവനത്തിനു തുടക്കം. സാക്ഷരതാ ജില്ലാ കോഓർഡിനേറ്റർ, വനവൽക്കരണ പദ്ധതി ജില്ലാ കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കുറ്റിമുല്ലക്കൃഷി പ്രചരിപ്പിക്കുന്നതിന് മുൻകൈ എടുത്തു. നാട്ടറിവുകൾ ശേഖരിച്ചു പുതിയ തലമുറയ്ക്കു കൈമാറാൻ സംസ്ഥാന വ്യാപകമായി ഒട്ടേറെ ക്ലാസുകൾ സംഘടിപ്പിച്ചു.
പാരമ്പര്യ ചികിത്സയ്ക്കായി ജില്ലകൾതോറും ക്യാംപുകൾ നടത്തി. നാട്ടുവൈദ്യം, മുത്തശ്ശി വൈദ്യവിധികൾ വീട്ടിൽ പ്രയോഗിക്കാം, ആയുർവേദ ദർശനം, കംപ്യൂട്ടർ പഠിക്കൂ ജീവിതവിജയം നേടൂ, നാടൻപൂക്കളുടെ കൃഷിരീതികൾ തുടങ്ങി 12 പുസ്തകങ്ങൾ രചിച്ചു. ഓച്ചന്തുരുത്ത് ദിവാകരൻ– ശീലാവതി ദമ്പതിമാരുടെ മകനാണ്. മൃതദേഹം സംസ്‌കരിച്ചു.

ദീർഘകാലം എല്ലാമാസവും പത്രത്തിൽ പരസ്യം നൽകിക്കൊണ്ട് വടകരയിലെ തിയോസിഫിക്കൽ സൊസൈറ്റി ഹാളിൽ മൈഗ്രേൻ സൈനസൈറ്റീസ് തലവേദന നിവാരണ ക്യാമ്പ് സംഘടിപ്പിച്ച് നിരവധിയായ ആളുകൾക്ക് ആശ്വാസം പകർന്ന തപോവനം കൊച്ചി ഡയരക്ടർ മഹേഷ്മങ്ങാടിന് ആദരവ് നൽകുന്നു.
ടി.എസ്.ഹാളിൽ ചേർന്ന പരിപാടിയിൽ റിട്ടയേർഡ് ഡി.ഡി.യും ഹരിതാമൃതം ചെയർമാനുമായ പി.പി.ദാമോദരൻ ഷാളണിയിച്ചു.


ഫയൽ ഫോട്ടോ

ഫയൽ ഫോട്ടോ

ആദരാജ്ഞലികളോടെ
സമുദ്ര ആയുർവ്വേദ
ഗവേഷണകേന്ദ്രം,വടകര


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group