കോഴിക്കോട് ഉദ്ഘാടനംകഴിഞ്ഞ് രണ്ടുവർഷത്തിനുശേഷം മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിലെ (പിഎംഎസ്എസ്‌വൈ ബ്ലോക്ക്) വിവിധ തസ്തികകളിലേക്ക് നിയമനം നടത്താൻ സർക്കാർ ഉത്തരവിറക്കി. പതിനെട്ട് തസ്തികയിലായി 150 പേരെയാണ് നിയമിക്കുന്നത്. ഇതിൽ അറുപതെട്ട് സ്റ്റാഫ് നഴ്സും, നാല്പത് നഴ്‌സിങ് അസിസ്റ്റന്റും ഉൾപ്പെടുന്നു.
കോൺട്രാക്ട‌് അടിസ്ഥാനത്തിൽ സർക്കാർ നേരിട്ടാണ് നിയമനംനടത്തുക. പ്രിൻസിപ്പലാണ് നിയമനാധികാരി. മേയ് രണ്ടിനാണ് അത്യാഹിതവിഭാഗത്തിൽ പൊട്ടിത്തെറിയുണ്ടായത്. ഇതേത്തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ (ഡിഎംഇ) സ്ഥലം സന്ദർശിച്ച് ജീവനക്കാരോട് ചർച്ചനടത്തിയിരുന്നു. ചർച്ചയിൽ ജീവനക്കാരുന്നയിച്ച പ്രധാന ആവശ്യം മതിയായ ജീവനക്കാരില്ലെന്നതാണ്.
2023 മുതൽ പ്രവർത്തനമാരംഭിച്ച പിഎംഎസ്.എസ്‌വൈ ബ്ലോക്കിൽ ആവശ്യത്തിന് ജീവനക്കാരില്ലായിരുന്നു. തിരക്കേറിയഘട്ടങ്ങളിൽ ആശുപത്രിയുടെ പ്രവർത്തനത്തെ ഇത് കാര്യമായി ബാധിച്ചിരുന്നു. നിലവിൽ മെഡിക്കൽ കോളേജിലെത്തന്നെ വിവിധ ആശുപത്രികളിലെ ജീവനക്കാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ഇവിടെ ജോലിചെയ്‌തിരുന്നത്. ജീവനക്കാരുടെ സംഘടനകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇതോടെ നടപ്പാവുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group