
പള്ളൂർ വിപിൻകുമാറിന്
ഭാരത് സേവക് സമാജ്
ദേശീയഅവാർഡ്
മാഹി : അശേഷം മായം കലരാതെ പ്രകൃതിദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി അംഗീകാരം നേടിയ മന്നൻ അഗ്മാർക് വെളിച്ചെണ്ണയുടെ നിർമ്മാതാവ് പള്ളൂർ വിപിൻകുമാർ ഭാരത് സേവക് സമാജിൻ്റെ ദേശീയഅവാർഡിന് അർഹനായി.
തിരുവനന്തപുരം കവടിയാർ സദ്ഭാവനാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബിഎസ്എസ് ഓൾ ഇന്ത്യ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ വിപിൻകുമാറിന് പുരസ്കാരം സമ്മാനിച്ചു.
സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷ്ട്ര അംഗീകാരമായ ISO 22000 : 2005 ലഭിച്ചതിനു പുറമെ 1998 മുതൽ ഗുണമേന്മയ്ക്കായുള്ള ഭാരതസർക്കാരിൻറെ അഗ്മാർക്ക് അംഗീകാരവും സ്ഥിരമായി നേടിയ ഇന്ത്യയിലെ ഒന്നാമത്തെ ഗ്രേഡ് 1 പ്രകൃതിദത്ത വെളിച്ചെണ്ണ എന്ന ബഹുമതിയും റോജാ മിൽസിന്റെ മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ നേടിക്കഴിഞ്ഞതായി കമ്പനി മാനേജിംഗ് ഡയറക്ടർ വിപിൻകുമാർ പള്ളൂർ അഭിമാനപൂവ്വം വ്യക്തമാക്കുന്നു.
സ്വയം സമർപ്പിത പ്രവർത്തനത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുക യും രാഷ്ട്ര നിർമ്മാണപ്രക്രിയയ്ക്ക് സംഭാവന നൽകാൻ കഴിയുകയും ചെയ്യുന്നവരെ അംഗീകരിക്കുകയാണ് ഈ പുരസ്കാരത്തിൻ്റെ ലക്ഷ്യമെന്ന് ബിഎസ്എസ്സ് .അധികൃതർ പറഞ്ഞു .
കല, കായികം, സാഹിത്യം, സംസ്കാരം, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.

വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ ദേശസേവ ട്രസ്റ്റ് വക മികവുറ്റ വെളിച്ചെണ്ണ നിർമ്മാതാവെന്ന നിലയിൽ പുരസ്കാരവും കീർത്തിഫലകവും മുൻ മന്ത്രി സി കെ നാണു ഹരിതാമൃതം പരിപാടിയിൽ വിപിൻകുമാറിന് നേരത്തെ സമർപ്പിക്കുകയുണ്ടായി .

കണ്ണൂർ ജില്ലയിൽ നടന്ന പൊതുചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെപ്പോലുള്ള പല പ്രമുഖരിൽ നിന്നും ഗുണമേന്മയുള്ള വെളിച്ചെണ്ണ നിർമ്മാതാവെന്നനിലയിൽ വിപിൻകുമാർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് .

വേറിട്ട വ്യാവസായിക സംസ്‌കാരവുമായി ഭക്ഷ്യസുരക്ഷാമാനദണ്ഡ ങ്ങൾ നൂറുശതമാനം പാലിക്കുകയും അശേഷം മായം കലരാതെ പ്രകൃതിദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി മികവുറ്റ ഭക്ഷ്യോൽപ്പന്നം എന്ന നിലയിൽ ജനപ്രീതി നേടുകയും ചെയ്‌ത മന്നൻ ബ്രാൻഡ് അഗ്മാർക് വെളിച്ചെണ്ണയുടെ നിർമ്മാതാവ് പള്ളൂർ വിപിൻ.കുമാറിന് പേരാവൂർ ആർട് ഓഫ് ലിവിംഗ് യുവജന വിഭാഗം വക ആദരവും കീർത്തിഫലകവും നേരത്തെ നൽകുകയുണ്ടായി .
പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതിജിജിജോയി മികവിന്റെ സാക്ഷ്യപത്രം എന്ന നിലയിൽ ആർട് ഓഫ് ലിവിംഗ് പേരാവൂർ വൈ എൽ ടി പി വകയായുള്ള കീർത്തി ഫലകം മന്നൻ അഗ്മാർക് വെളിച്ചെണ്ണ നിർമ്മാതാവായ വിപിൻകുമാർ പള്ളൂരിന് നിറഞ്ഞ സദസ്സിൽ സമർപ്പി ച്ചിരുരുന്നു .
ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യന്മാരായ മാവേലിക്കര വിനോദ് ,രതീഷ് നിലാതിയിൽ ,ആർട് ഓഫ് ലിവിംഗ് ടീച്ചർമാരായ രാകേഷ് പടിയൂർ ,ലതീഷ് എന്നിവർ വിപിൻകുമാറിനെ വിശിഷ്ഠ കർമ്മസേവകൻ എന്നനിലയിൽ അന്ന് പൊന്നാടയണിയിച്ചാദരിക്കുകയുമുണ്ടായി

ശുദ്ധമായ ഭക്ഷണം ജന്മാവകാശം
: ദിവാകരൻ ചോമ്പാല
മായം ചേരാത്ത ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പൈതൃക ഭക്ഷ്യസംസ്‌കാരത്തിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്യുകയാണ് അവാർഡ് ജേതാവ് കൂടിയായ പള്ളൂർ വിപിൻകുമാർ ,
വെളിച്ചെണ്ണ വിപണിയിൽ
വ്യാജന്മാർ സജീവം ! .
മലയാളിയുടെ തേച്ചുകുളിയിലും ഭക്ഷണശീലങ്ങളിലും മുഖസൗന്ദര്യോ പാധി എന്ന നിലകൾക്കൊപ്പം മുടിയഴകിലും ആയുർവ്വേദചികിത്സ യിലുംവരെ പകരംവെക്കാനില്ലാത്ത അത്യമൂല്യ ഉൽപ്പന്നമാണ് നാളികേരത്തിൽനിന്നും ലഭിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ .
വിളക്കിൽ ഒഴിച്ച് തിരിയിട്ടു തെളിയിച്ചാൽ വെളിച്ചം ലഭിക്കുന്നതു കൊണ്ടുതന്നെയാവാം വെളിച്ചമെന്ന എന്ന പേര് വീണതും പിന്നീടത് വെളിച്ചെണ്ണയായിമാറിയതും .
കാലം പരിഷ്ക്കരിച്ചതോടെ വെർജിൻ കോക്കനട്ട് ഓയിൽ ,കോക്കനട്ട് ഓയിൽ എന്നൊക്കെയായി .
പണ്ടുകാലത്ത് വീട്ടമ്മമാർ സദ്യവട്ടങ്ങൾക്കുള്ള ആവശ്യങ്ങൾക്കു പുറമെ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിനും മറ്റുമായി ഉരുക്കുവെളിച്ചെണ്ണ വീട്ടിൽതന്നെ ഉണ്ടാക്കി ഉപയോഗിക്കുമായിരുന്നു .
ഫ്‌ളാറ്റ് ജീവിതത്തിനിടയിൽ പലരും ബേബി ഒയിലിലേക്ക് ചുവട് മാറിഎന്നത് മറ്റൊരു സത്യം .
വെളിച്ചെണ്ണ നിർമ്മാണം തൊഴിലായി സ്വീകരിച്ച പ്രത്യേക ജനവിഭാഗത്തെ ചക്കാട്ട് വാണിയർ എന്നായിരുന്നു പണ്ട് വിളിച്ചിരുന്നത് .
''ചെട്ടിയാനും ചെട്ടിച്ചിയും തമ്മിൽ എണ്ണത്തുണികൊണ്ടുള്ള ഏറുപോലെ '' - ഫലിതപ്രിയരായ പഴമക്കാർ നേരമ്പോക്കായി പറയുന്ന വാചകവും മലബാറുകാർക്ക് പുതിയതല്ല .
ഭക്ഷ്യഉപയോഗത്തിനുപുറമെആയുർവ്വേദവിധിപ്രകാരമുള്ള മരുന്നുനിർമ്മാണത്തിനും എണ്ണകൾ തൈലം തുടങ്ങിയവയ്ക്കും ശുദ്ധമായ വെളിച്ചെണ്ണ അന്നും ഇന്നും അവശ്യവസ്‌തുതന്നെ.
നാളികേരത്തിൻറെ ഉൾക്കാമ്പ് വെട്ടിനുറുക്കി ഉണക്കി പാകപ്പെടുത്തി മരച്ചക്കിലിട്ട് ആട്ടി ഊറ്റിയരിച്ചെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയുടെ ആകർഷകമായ ഗന്ധവും ഗുണമേന്മയും എക്കാലത്തും മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവമായിരുന്നു.
എന്നാൽ മരണം പതിയിരിക്കുന്ന ആഹാരസാധനങ്ങളിൽ മുൻനിരയിലാ ണ് ഇന്ന് വെളിച്ചെണ്ണയുടെ സ്ഥിതിഎന്നത് എത്രയും ഖേദകരം .
ജനങ്ങളെ വിഷം തീറ്റിക്കുന്നവരായി എത്രയോ വ്യാജ വെളിച്ചെണ്ണ നിർമ്മാതാക്കൾ അരങ്ങുവാഴുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് .
ഗുണനിലവാരമാനദണ്ഡങ്ങൾ അശേഷം പാലിച്ചില്ലെന്ന പേരിൽ ഭക്ഷ്യ സുരക്ഷാവിഭാഗം അധികൃതർ പരിപൂർണ്ണ നിരോധനം ഏർപ്പെടുത്തിയ നിരവധി ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണകൾ വിപണിയിൽ സജീവമാകുന്നുവെന്നുതന്നെയാണ് സമീപകാല വാർത്തകളിൽനിന്നും വ്യക്തമാകുന്നത് .
ഗുണനിലവാരമില്ലാത്ത പൂത്ത കൊപ്രയിൽനിന്നും വേർതിരിച്ചെടുത്ത ദുർഗന്ധമയമുള്ള വെളിച്ചെണ്ണ എളുപ്പം കേടാവുമെന്നതിൽ തർക്കമില്ല .
എന്നാൽ ഇത്തരം വെളിച്ചെണ്ണകളിൽ പ്രത്യേക രാസവസ്‌തുക്കൾ ചേർത്ത് ഉപയോഗപ്രദമാക്കിമാറ്റിക്കൊണ്ട് മാർക്കറ്റിലെത്തിക്കുകയാണ് ലാഭക്കൊതിയന്മാരായ ചില വെളിച്ചെണ്ണ കമ്പനിക്കാർ . വാർത്താമാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു
വ്യാജ വെളിച്ചെണ്ണകളിൽ പതിവായുപയോഗിക്കുന്ന വിഷലിപ്‌തമായ രാസപദാർത്ഥങ്ങളായ ഇ.319പോലുള്ളആൻറിഓക്സിഡന്റുകളെ പരാമർശിച്ചുകൊണ്ടുള്ള വാർത്തകൾ മുടങ്ങാതെ വരുന്നുണ്ടെങ്കിലും പൂർവ്വാധികം വ്യാപകമാവുകയാണ്കമ്പോളത്തിൽ വ്യാജന്മാരുടെ കടന്നുകയറ്റം .
ഗുണനിലവാരമുള്ള വെളിച്ചെണ്ണകളിൽ അയഡിൻ വാല്യൂ 7 .5 മുതൽ 10 വരെയെന്നും ആസിഡ് വാല്യൂ ആറി ൽ താഴെയാണെന്നും സാങ്കേതിക വിദഗ്ധർ സമ്മതിക്കുന്നു .
എന്നാൽ മായം ചേർത്ത വെളിച്ചെണ്ണയിൽ അയഡിൻ ഉയർന്ന അളവിൽ ചേരുന്നതുകൊണ്ട് തന്നെ ഇത്തരം വെളിച്ചെണ്ണ ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതം വരാനുള്ള സാധ്യതവളരെ കൂടുതലാണെന്നും വിദഗ്ധ ഡോക്ടമാർ സമ്മതിക്കുന്നു .
തമിഴ്‌നാട്ടിൽനിന്നുമെത്തുന്ന മായം ചേർത്തവെളിച്ചെണ്ണ നിരവധി ബ്രാൻഡുകളിലായി കേരളത്തിലെ മാർക്കറ്റിൽ അതിവേഗം വിറ്റഴിയുന്നു.
ഇത്തരം വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷാവകുപ്പുകൾ നിരോധിച്ച സമയങ്ങളിലെല്ലാം മറ്റു പുതിയ പേരുകളിൽപുറത്തിറക്കി ലാഭം കൊയ്യുകയാണ് ചില വ്യാജന്മാർ .
പാം ഓയിൽ .ആർജിമോൺ ഓയിൽ ,നിലക്കടലഎണ്ണ ,പരുത്തിക്കുരു എണ്ണ തുടങ്ങി ഏറ്റവും ആദായത്തിൽ ലഭിക്കുന്നതും ഗുണനിലാവാരമില്ലാത്തതുമായ എണ്ണകളാണ് ഇത്തരം ലാഭക്കൊതിയന്മാർ വെളിച്ചെണ്ണയിൽ മിക്സ് ചെയ്‌തു വിപണിയിലെത്തിക്കുന്നത്
കൊപ്ര ആട്ടുമ്പോൾ പരമാവധി എണ്ണ ഊറ്റി യെടുത്തുകൊണ്ട് വെളിച്ചെണ്ണയുടെ അളവ് കൂട്ടാൻ ചേർക്കുന്ന കെമിക്കലിന്റെ പേരാണ് ഹെക്സൈൻ .
മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരമാണിതെന്ന് ആരോഗ്യവിഭാഗം .ലാബ് ടെസ്റ്റ് നടത്തിയാൽപോലും ഈ തട്ടിപ്പ് എളുപ്പം കണ്ടെത്താനാവില്ലെന്ന് കച്ചവടക്കാർ പറയുന്നു .
വാഹനങ്ങളിൽ എൻജിൻ ഓയിൽ ആയി ഉപയോഗിച്ച ശേഷം ബാക്കിയാകുന്ന കരിഓയിൽ റിഫൈൻ ചെയ്തു നിറമില്ലാത്ത മിനറൽ ഓയിലാക്കി മാറ്റുന്നു.ഇതാണ് മിനറൽ ഓയിൽ.
ആർ ബി ഡി അഥവാ റിഫൈൻ ബ്ളീച്ച് ആൻഡ് ഡീഒഡറൈസ് .റിഫൈൻഡ് ഓയിലിലേക്ക് കൊപ്ര ചിപ്‌സ് ചേർത്ത് ഇളക്കുകയോ ഇരുപതു ശതമാനം നല്ല വെളിച്ചെണ്ണ കലർത്തുകയോ ചെയ്താൽ യഥാർത്ഥ വെളിച്ചെണ്ണയുടെ മണവും നിറവും ലഭിക്കുമത്രേ .ക്രൂഡോയിൽ സംസ്‌കരിക്കുമ്പോൾ ലഭിക്കുന്ന മെഴുക് അഥവാ പാരഫിൻ വാക്സിൻറെ തുടർച്ചയായ ഉപയോഗം കുടലിൽ ക്യാൻസർ വരാനുള്ള സാദ്ധ്യത വളരെയാണെന്നും വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുമ്പോഴും വിപണിയിൽ വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് കൂടുകയല്ലാതെ കുറയുന്നുമില്ല .
ശുദ്ധമായ വെളിച്ചെണ്ണ എന്നപേരിൽ വിൽക്കുന്നതിൽ വലിയപങ്കും ഭക്ഷ്യ എണ്ണ മിക്‌സ് ചെയ്‌ത ബ്ലെൻഡിങ് ഓയിൽ .
ഇതിനിടയിലും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ നൂറുശതമാനം പാലിച്ചുകൊണ്ട് ശുദ്ധമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി മികവിന്റെ സാക്ഷിപത്രങ്ങൾ ഏറ്റുവാങ്ങിയ നിരവധി നിർമ്മാതാക്കളും അംഗീകൃത ബ്രാൻഡുകളും വിപണിയിലുണ്ടെന്നത് മാത്രമാണ് ഉപയോക്താക്കളുടെ ഏക മനഃസമാധാനംവും പ്രതീക്ഷയും .
ഒരു കുപ്പിഗ്ളാസ്സിൽ ഒന്നോ രണ്ടോ ഔൺസ് വെളിച്ചെണ്ണ ഒഴിച്ച് തുടർച്ചയായി ഒന്നോ രണ്ടോ മണിക്കൂർ നേരം ഫ്രിഡ്ജിൽ വെക്കുക .
ഫ്രീസറിൽ അരുത് . ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും മിക്‌സ് ചെയ്‌തിട്ടുണ്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല. മുകളിൽ നേരിയപാടപോലെ ഉറക്കാതെ കിടക്കും .വിദഗ്ധർ സമ്മതിക്കുന്നു .
അശേഷം മായം കലരാത്ത ശുദ്ധമായ മന്നൻ അഗ്മാർക് വെളിച്ചെണ്ണയെക്കുറിച്ച് കൂടുതൽ അറിയാൻ 9895745432 ,9495345405



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group