പന്തളം: മൂന്നുമാസത്തിലധികമായി കരിങ്ങാലിപ്പാടത്ത് വിരുന്നുവന്ന ദേശാടന പക്ഷികൾ പാടത്തുനിന്നും പറന്നകന്നു തുടങ്ങിയതോടെ നെൽക്കതിർ നുള്ളാനും ഓലത്തുമ്പത്തും മരച്ചില്ലകളിലും കൂടുകെട്ടി ഊഞ്ഞാലാടാനും കുരുവിക്കൂട്ടം കരിങ്ങാലി പാടത്തേക്ക് എത്തിക്കവിഞ്ഞു. നെല്ല് വിളഞ്ഞുതുടങ്ങിയ പാടത്തുനിന്ന് കൊയ്ത്ത് കഴിഞ്ഞ് കൃഷിക്കാർ കളം വിടുന്നതുവരെ കുരുവിക്കൂട്ടം ഇവിടെ പറന്നുരസിക്കുന്നുണ്ടാകും.
പാടത്തിന് തീരത്തെ മരച്ചില്ലകളിൽ കാറ്റിലാടുന്ന കുരുവിക്കൂടുകൾ കാണാം. മുൻപ് ഇത്തരം കൂടുകൾ പാടത്തിന്റെ തീരത്ത് ധാരാളമായിരുന്നുവെങ്കിലും ഇപ്പോൾ ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പാടത്തിന് നടുവിൽ നിത്യഹരിതവനംപോലെയുള്ള തുരുത്തും തീരത്തെ മരച്ചില്ലകളുമാണ് ഇവയുടെ സങ്കേതം. കൊയ്ത്ത് തീരുന്നതുവരെ ഇവിടം വിവിധതരം കിളികളുടെ ആവാസ മേഖലയാകും. മുമ്പ് എല്ലാ പാടങ്ങളുടേയും തീരത്ത് ഇത്തരത്തിൽ കൂട് കാണാമായിരുന്നെങ്കിലും ഇപ്പോൾ കരിങ്ങാലിപ്പാടത്തിൻ്റെ തീരത്തുമാത്രമാണ് തൂക്കണാം കുരുവികളുടെ കൂട് കാണാനാകുന്നത്.
മൂന്നാഴ്ച മുമ്പുവരെ ദീർഘദൂര ദേശാടന പക്ഷികളുൾപ്പെടെ വിവിധ ഇനത്തിൽപ്പെട്ട നീർപക്ഷികളായിരുന്നു കരിങ്ങാലിപ്പാടത്ത് നിരന്നിരുന്നത്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നീർത്തടമായ കരിങ്ങാലി പുഞ്ചയാണ് ദേശാടനപക്ഷികളുടെ പ്രധാന കേന്ദ്രം. ഇവിടം പക്ഷി നിരീക്ഷകരുടെയും ഒരു ഇഷ്‌ടസങ്കേതമാണ്.
അപൂർവങ്ങളായ പല ദേശാടനപക്ഷികളും എത്തുന്നത് കരിങ്ങാലി പുഞ്ചയിലാണ്. സീസൺ മാറുന്നതനുസരിച്ച് പക്ഷികളുടെ വരവിലും വ്യത്യാസം വരും. ഇപ്പോൾ കൊയ്ത്ത് താമസിക്കുന്നതും യന്ത്രം ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ കൊയ്ത്ത് അവസാനിക്കുന്നതും കാരണം കുരുവികളുടെ വരവിൽ ഗണ്യമായ കുറവുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














