മലബാറിൻ്റെ ചരിത്ര കൗതുകങ്ങൾ
പഴശ്ശി രാജാവിനെ കുരുക്കിലാക്കാൻ സഹായിച്ച കരുണാകരമേനോൻ എന്ന ഉദ്യോഗസ്ഥന് ബ്രൂട്ടീഷുകാർ സമ്മാനമായി നൽകിയ പല്ലക്കിനെക്കുറിച്ച്
മലബാർ ചരിത്രത്തിൽ, പ്രത്യേകിച്ച് ബ്രിട്ടീഷ് അധിനിവേശകാ ലട്ടത്തിൽ, കമ്പനിഭരണത്തെ സഹായിച്ച ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്നു കരുണാ കരമേനോൻ.
കളക്ടറേറ്റിലെ ശിരസ്തദാറായിരുന്ന അദ്ദേഹം പഴശ്ശിരാജാവിനെ ഇല്ലാതാക്കാ നും അദ്ദേഹത്തിന്റെ രാജ്യം പിടിച്ചെടുക്കാ നും ബ്രിട്ടീഷുകാരെ സഹായിച്ചു. പിന്നീട് കൊടക് രാജാവിനെ വശപ്പെടുത്തി കമ്പനിക്കു കീഴിലാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു.
ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ ഉദ്യോഗസ്ഥരെ എത്രത്തോളം കാര്യക്ഷമമായി സംരക്ഷിച്ചിരുന്നുവെന്നതിന് ഉദാഹര ണമായി കരുണാകരമേനോൻ്റെ ചരിത്രം ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിരമിച്ചപ്പോൾ, തന്റെ ജീവന് ഭീഷണി യുണ്ടെന്നും അന്തസ്സോടെ ജീവിക്കാൻ പെൻഷൻ പോരെന്നും കാട്ടി അദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിക്ക് അപേക്ഷ നൽകി. കേരളത്തിലെ യാത്രകൾക്കായി നാലുപേർ ചുമക്കുന്ന
ഒരു പല്ലക്ക് അദ്ദേഹം ആവശ്യപ്പെട്ടു.
കരുണാകരമേനോൻ്റെ ഈ അപേക്ഷ കളക്ടർ, ബോർഡ് ഓഫ് റവന്യൂ, മദ്രാസ് ഗവൺമെന്റ്, കൊൽക്കത്തയിലെ ഗവർണർ ജനറൽ എന്നിവർ വഴി ലണ്ടനിലെ സ്റ്റേറ്റ് സെക്രട്ടറിക്കെത്തി. വിമാനസർവീസുകളില്ലാതിരുന്ന ആ കാലത്ത് വെറും നാലുമാസത്തിനുള്ളിൽ ലണ്ടനിൽനിന്ന് മറുപടി വരികയും അദ്ദേ ഹത്തിന് പല്ലക്കും പെൻഷനും അനുവദി ക്കുകയും ചെയ്തു.
കരുണാകരമേനോന് ലഭിച്ച പല്ലക്ക് വർഷങ്ങൾക്കുശേഷം രാമനാട്ടുകരയിലെ അദ്ദേഹത്തിന്റെ കുടുംബവീട്ടിൽനിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്ര പഠന വിഭാഗം കണ്ടെത്തുകയുണ്ടായി. അതിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുദ്ര പതിപ്പിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്സി റ്റിയിൽ സൂക്ഷിച്ചിരുന്ന പല്ലക്ക് പിൽക്കാ ലത്ത് നശിച്ചുപോയി എന്നത് വലിയൊരു ചരിത്രനഷ്ടമായി കണക്കാക്കപ്പെടുന്നു.(കടപ്പാട് :മാതൃഭൂമി )
ചിത്രരൂപം :പഴശ്ശിരാജ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















