
ന്യൂഡൽഹി: മാറ്റിവെച്ച നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റായി ഓഗസ്റ്റ് മൂന്നിന് നടത്താൻ സുപ്രീംകോടതിയുടെ അനുമതി. പരീക്ഷ നടത്തുന്ന നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (എൻബിഇഎംഎസ്) അപേക്ഷ അനുവദിച്ച കോടതി ഇനി സമയം നീട്ടിനൽകില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രണ്ടുഷിഫ്റ്റിൽ ജൂൺ 15-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ എന്തിനാണ് ഓഗസ്റ്റിലേക്കുമാറ്റുന്നതെന്നും ജൂലായിൽ നടത്തിക്കൂടേയെന്നും വെള്ളിയാഴ് ബെഞ്ച് ചോദിച്ചു. ഒറ്റ ഷിഫ്റ്റാക്കുമ്പോൾ ഇരട്ടി പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തണമെന്നും അടുത്തുള്ള കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകേണ്ടതുണ്ടെന്നും എൻബിഇഎംഎസ് ചൂണ്ടിക്കാട്ടി. പലതവണ ഉന്നതതലയോഗം ചേർന്നാണ് ഓഗസ്റ്റിലേക്ക് പരീക്ഷ മാറ്റാൻ തീരുമാനിച്ചതെന്ന് കേന്ദ്രത്തിനായി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും അറിയിച്ചു. തുടർന്ന് എൻബിഇഎംഎസിന്റെ ആവശ്യം ന്യായമാണെന്ന് നിരീക്ഷിച്ച് പരീക്ഷ ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റാൻ കോടതി അനുവദിച്ചു.
വിദ്യാർഥികളുടെ പരാതിയെത്തുടർന്ന് മേയ് 30-ന് സുപ്രീംകോടതിയായിരുന്നു നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റാക്കാൻ നിർദേശിച്ചത്. രണ്ടുഷിഫ്റ്റായി പരീക്ഷ നടത്തുന്നത് വിദ്യാർഥികൾക്ക് തുല്യ അവസരവും നീതിയും ഉറപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടപെടൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group