ഈ മാസം 19-ന് പുറത്തിറങ്ങുന്ന 'ധുരന്ധർ 2: ദ റിവഞ്ച്' എന്ന ചിത്രത്തിന്റെ സെൻസർ ബോർഡ് വിശദാംശങ്ങൾ പുറത്തുവന്നു. ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമയിലെ അക്രമാസക്തമായ ദൃശ്യങ്ങൾ നീക്കം ചെയ്യാനും മാറ്റങ്ങൾ വരുത്താനും നിർദ്ദേശിച്ച ബോർഡ്, ആകെ 21 കട്ടുകളാണ് ചിത്രത്തിൽ വരുത്തിയത്. ഏകദേശം 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഇത്തരത്തിൽ വെട്ടിമാറ്റിയിട്ടുണ്ട്. കൂടാതെ, പ്രേക്ഷകർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കം ഉണ്ടെന്ന കൃത്യമായ മുന്നറിയിപ്പ് ചിത്രത്തിൽ ഉൾപ്പെടുത്തണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയിലെ കടുത്ത വയലൻസ് രംഗങ്ങൾ കുറയ്ക്കാനും അസഭ്യ വാക്കുകൾ മ്യൂട്ട് ചെയ്യാനുമുള്ള കർശന നിർദ്ദേശങ്ങളാണ് ലഭിച്ചിരിക്കുന്നത്. തലയറുക്കുന്ന ദൃശ്യങ്ങൾ, ചുറ്റികയും സിമന്റ് കട്ടകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തുടങ്ങി ക്രൂരമായ അക്രമ രംഗങ്ങൾ ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, സബ്‌ടൈറ്റിലുകളിൽ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തീയതികൾ തിരുത്താനും ബോർഡ് നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ പരാമർശങ്ങളും വാർത്താ ദൃശ്യങ്ങളും ചിത്രത്തിൽ ഉപയോഗിക്കുന്നതിനായി അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം സമർപ്പിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













