'ദ കേരള സ്റ്റോറി 2' എന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രം പ്രഥമദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി, 15 ദിവസത്തേക്ക് റിലീസ് തടഞ്ഞുകൊണ്ട് ഇടക്കാല സ്റ്റേ അനുവദിച്ചു. സിനിമയ്ക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ച കോടതി, സെൻസർ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും നിർദ്ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ നിശ്ചയിച്ചിരുന്ന റിലീസ് അനിശ്ചിതത്വത്തിലായി.
കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നടപടി. കേരളം വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും നാടാണെന്ന് വരുത്തിത്തീർക്കാനും ഒരു ജനതയെ ആകെ തെറ്റായ രീതിയിൽ ചിത്രീകരിക്കാനും സിനിമയിലൂടെ ശ്രമിക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾ ഉയർന്നിരുന്നു.
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങൾ വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ രാജ്യത്തെ നിലവിലെ സാഹചര്യമാണ് സിനിമ പറയുന്നതെന്നാണ് സംവിധായകൻ കാമാഖ്യ നാരായൺ സിംഗിന്റെ അവകാശവാദം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





_h_small.jpg)


