
കൊട്ടാരക്കര: ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വിജയമറിയിച്ച് പിങ്ക് ബലൂണുകൾ പറന്നുയർന്നു. മിനർവ തിയേറ്റർ പരിസരത്ത് മന്ത്രി കെ.എൻ. ബാലഗോപാൽ ബലൂണുകൾ പറത്തിയതോടെ മേളയ്ക്ക് സമാപനമായി.
ചലച്ചിത്ര അക്കാദമിക്കുള്ള സംഘാടകസമിതിയുടെ ഉപഹാരം അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗവും സംവിധായകനുമായ പ്രദീപ് ചൊക്ലി എന്നിവർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. തിയേറ്റർ അങ്കണത്തിൽ എസ്‌ജി കോളേജിലെ എൻഎസ്എസ് യൂണിറ്റ് ലഹരിവിരുദ്ധ പ്രചാരണം നടത്തി.
മൂന്നുദിവസമായി നടത്തിയ മേള പ്രതികൂല കാലാവസ്ഥയിലും ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. വനിതാ സംവിധായകരുടെ 24 സിനിമകളാണ് പ്രദർശിപ്പിച്ചത്. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായിരുന്നു പ്രദർശനം.
പുത്തൻ ചിന്തകൾ
വനിതാ ചലച്ചിത്രമേളയ്ക്കൊപ്പം നടന്ന ഓപ്പൺ ഫോറങ്ങളിൽ പുതുതലമുറയുടെ സിനിമാചിന്തകൾ ഗൗരവമുള്ള ചർച്ചകൾക്ക് വിഷയമായി.
'സിനിമകളിൽ പാർശ്വവത്കരിക്കപ്പെടുന്ന സ്ത്രീസാന്നിധ്യവും വർധിക്കുന്ന പുരുഷഹിംസയും' എന്നതായിരുന്നു സമാപനദിനത്തിലെ വിഷയം. യുവ വനിതാ സംവിധായകരായ സുഭദ്രാ മഹാജൻ, ശിവരഞ്ജിനി, പ്രാച്ചി ബജാനിയ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്,
സമീപകാലത്ത് വിജയിച്ച മലയാള ചിത്രങ്ങളിൽ സ്ത്രീകഥാപാത്രങ്ങളെ അപ്രധാനീകരിക്കുകയും അക്രമോത്സുകത വർധിക്കുകയും ചെയ്‌തതായി ശിവരഞ്ജിനി ചൂണ്ടിക്കാട്ടി. നായക കഥാപാത്രങ്ങൾ സ്ളോമോഷനിൽ നടക്കുന്ന തരത്തിലുള്ള സിനിമകളാണ്.
ക്യാമറയ്ക്കു പിന്നിൽ സ്ത്രീ സാന്നിധ്യമില്ലാത്തതാണ് ഇത്തരം സിനിമകൾക്കു കാരണമെന്ന് പ്രാച്ചി ബജാനിയയും സുഭദ്രാ മഹാജനും ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ. സിനിമയിൽ കള്ളം കാട്ടാനാകില്ല. അതുകൊണ്ടുതന്നെ അതു നിർമിക്കുന്നവരുടെ കാഴ്‌ചപ്പാട് സിനിമയിലുണ്ടാകും. പിന്നണിയിലും സാങ്കേതികരംഗത്തും കൂടുതൽ സ്ത്രീകളെത്തുക മാത്രമാണ് പരിഹാരം.
മുൻകാല സിനിമകളിൽ സ്ത്രീകളെ അവതരിപ്പിച്ചിരുന്നതിൽനിന്ന് വലിയ മാറ്റം ഇപ്പോഴുണ്ട്. ഗുണവതിയോ ദുഷ്‌ടകളോ ആയ കഥാപാത്രങ്ങൾമാത്രമാണ് മുൻപുണ്ടായിരുന്നത്.
അതിനപ്പുറം കാമ്പുള്ള കഥാപാത്രങ്ങൾ വിരളമാണെന്നും സ്ത്രീ സിനിമകൾ ആസ്വദിക്കുന്ന കാലം വരുമെന്നും മൂന്നുപേരും പ്രതീക്ഷ പുലർത്തി, ശ്രേയ ശ്രീകുമാർ മോഡറേറ്ററായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group