.jpg)
ഫോർട്ട്‌കൊച്ചി : കുമ്പളങ്ങിയെക്കുറിച്ച് പ്രൊഫ. കെ.വി. തോമസ് എഴുതിയ കഥകളെല്ലാം നാടിന്റെ സാംസ്കാരിക പഠനത്തിന് വലിയ മുതൽക്കൂട്ടായി മാറുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എം.എ. ബേബി പറഞ്ഞു. തോമസ് മാഷിന്റെ പുതിയ പുസ്തകമായ ' എന്റെ കുമ്പളങ്ങി - മൂന്നാം ഭാഗ'ത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുചരിത്രം, മനോഹരമായ കഥകളാക്കി അത് അവതരിപ്പിക്കുകയാണ് മാഷ്. ഒരു ദേശത്തിന്റെ മനുഷ്യാനുഭവങ്ങളാണ് ഈ കഥകളെന്ന് സക്കറിയ പറഞ്ഞിട്ടുണ്ട്. ആടയാഭരണങ്ങളണിയാത്ത ഭാഷയും അവതരണത്തിലെ ലാളിത്യവുമൊക്കെ ആരെയും ആകർഷിക്കുന്നതാണ്. വായനക്കാരെ അവരുടെ ബാല്യകാല അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കാൻ ഈ കഥകൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ നെതർലൻഡസ് അംബാസഡർ വേണു രാജാമണി പുസ്തകം ഏറ്റുവാങ്ങി. കെ.ജെ. മാക്സി എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ്, പത്രപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, ഡൊമിനിക് പ്രസന്റേഷൻ, വി.പി. ശ്രീലൻ, ഷാജി ജോർജ് തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ അമ്പിളി, ചിത്രകാരൻ സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എം.എം. ബിബിൻ പ്രാർഥനാഗീതം ആലപിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group