വൈലോപ്പിള്ളിയെ മധുമക്ഷിക എന്നുവിളിച്ചത് കുഞ്ഞിരാമനാണ്.കവിതയുടെയും മാനവീകതയുടെയും മാമ്പൂമണമായി ആദ്യൻ വിശ്വവിഹായസിൽ അലിഞ്ഞുചേർന്നിട്ടു പതിറ്റാണ്ടുകൾ പിന്നിടുന്നു.നിത്യ കന്യകയുടെ കൈവളക്കിലുക്കത്തിനു പിന്നാലെ ഉന്മാദിയായി അലഞ്ഞ്,ഇടവിൽ രാത്രിസത്രത്തിന്റെ യാഗശാലയിൽ നെയ്
വിളക്കായി ദ്വിതീയൻ കത്തിയമർന്നിട്ടും പതിറ്റാണ്ടുകൾ പിന്നിടുന്നു.ഈ കൂത്തമ്പ ലത്തിന് മുന്നിലെ തുളസിത്തറയിൽ അരൂപികളായ ദേവതകൾ മൂന്നാം യാമങ്ങളിലെത്തി വിളക്കുവെച്ചു തൊഴുതുമടങ്ങാറുണ്ട്.
കൂത്തമ്പലത്തിനുള്ളിലെ മാമ്പഴക്കാരന്റെ ഛായാപടത്തിൽ ദേവന്മാർ ത്രിസന്ധ്യ
കളിലെത്തി രക്തഹാരം ചാർത്താറുണ്ട്...
അവൻ പണ്ട് കൊളുത്തി നൽകിയ ഗതീയതയുടെ ആ പന്തങ്ങൾ ഈ കൂത്ത മ്പലത്തിൽ ഇന്നും കെടാതെ സൂക്ഷിക്കാൻ ചോരതുടിക്കുന്ന ചെറുകയ്യുകൾ എന്നും ഉണ്ടായിരുന്നു...
ഇപ്പോൾ ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപും മനീഷും സഹപ്രവർത്തകരും ഇവിടുത്തെ സായന്തനങ്ങളെ സമ്മോഹനമാക്കിയിരിക്കുന്നു...
യുവതയുടെ നൃത്ത നൃത്യങ്ങൾ വിരിയുന്ന ചിലങ്ക
നൃത്തോത്സവത്തിന് ഇന്നലെ വൈലോപ്പിള്ളി സംസ്‌കൃത്യഭവനിൽ തിരിതെളിഞ്ഞു...
ആസ്വാദക നിബിഢമായിരുന്ന പ്രൗഡ സദസിനെ സാക്ഷിനിർത്തി ഭാരവാഹികളും നൃത്താചാര്യന്മാരും ചേർന്നു തിരികൊളുത്തി.
റിപ്പോർട്ട് : ജി.ഹരി നീലഗിരി
സംസ്‌കൃതിഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപിന്റെ അധ്യക്ഷതയിൽ കലാമണ്ഡലം വിമലാമേനോൻ നൃത്തോത്സവം ഉദ്‌ഘാടനം ചെയ്തു.വൈലോപ്പിള്ളിസംസ്കൃതിഭവൻ മെമ്പർ സെക്രട്ടറി പി.എസ് മനീഷ്,ഗുരുക്കന്മാരായ കലാമണ്ഡലം വിമലമേനോൻ ,മൈഥിലി,ഗിരിജ ചന്ദ്രൻ,എസ്.വിനയചന്ദ്രൻ,കലാമണ്ഡലം സത്യഭാമ,ബാബു നാരാ യണൻ എന്നിവർ സന്നിഹിതരായിരിന്നു.
കല ശമനൗഷധം;
ജി.എസ് പ്രദീപ്
പിണക്കങ്ങളുടെ കണ്ണീര് ഒപ്പിയെടുക്കാൻ കലയ്ക്ക് പ്രത്യേക കഴിവുണ്ടെന്നു ചടങ്ങിൽ അധ്യക്ഷം വഹിച്ച ജി.എസ് പ്രദീപ് അഭിപപ്രായപ്പെട്ടു.
നൃത്തോത്സവത്തിൽ പങ്കെടുക്കാനായി അപേക്ഷിച്ച അഞ്ഞൂറിൽപ്പരം നർത്തകരിൽ നിന്ന് ഒരു സ്വാധീനത്തിനും വിധേയയാകാതെയാണ് ക്യുറേറ്റർ രാജശ്രീ വാരിയർ 19 പേരെ തെരഞ്ഞെടുത്തത്.അപേക്ഷിച്ച 479 പേരെക്കാൾ മികച്ചവരാണ് ഇവരെന്നു അർഥമില്ല.
റിപ്പോർട്ട് : ജി.ഹരി നീലഗിരി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group