ഡാക്കാ: വനിതാ ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് ഇന്ത്യ എട്ടാം തവണയും കിരീടത്തിൽ മുത്തമിട്ടു. ഇന്ത്യ ഉയർത്തിയ 183 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ പോരാട്ടം 111 റൺസിൽ അവസാനിച്ചു. 2024-ൽ തങ്ങളെ തോൽപ്പിച്ച് കന്നിക്കിരീടം നേടിയ ശ്രീലങ്കയോട് മധുരപ്രതികാരം വീട്ടാനും ഈ ജയത്തോടെ ഇന്ത്യയ്ക്കായി.
തുടക്കത്തിൽ തന്നെ സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുത്ത ഷെഫാലി വർമ്മയും സ്മൃതി മന്ദാനയുമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ഷെഫാലി 39 പന്തിൽ 68 റൺസ് നേടിയപ്പോൾ സ്മൃതി മന്ദാന 39 പന്തിൽ 59 റൺസുമായി മികച്ച പിന്തുണ നൽകി.
183 റൺസ് വിജയം ലക്ഷ്യമിട്ടിറങ്ങിയ ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ ചാമരി അത്തപ്പത്തു 36 റൺസെടുത്ത് പൊരുതിയെങ്കിലും മറ്റ് ബാക്റ്റർമാർക്ക് തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി ശ്രീ ചരണി നാല് വിക്കറ്റും ദീപ്തി ശർമ മൂന്ന് വിക്കറ്റും വീഴ്ത്തി ലങ്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































