ഗ്ലാസ്ഗോയില്‍ നടക്കുന്ന 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യൻ ബോക്സിങ് താരങ്ങള്‍. ശനിയാഴ്ച നടന്ന ഫൈനൽ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ ബോക്സിങ് ഇനത്തില്‍ മാത്രം 7 സ്വർണ്ണ മെഡലുകള്‍ സ്വന്തമാക്കിയത്. വനിതാ താരങ്ങള്‍ അഞ്ച് സ്വർണ്ണം നേടിയപ്പോള്‍, പുരുഷ വിഭാഗത്തില്‍ സച്ചിൻ സിവാച്ചും അങ്കുഷ് പങ്കാലും രാജ്യത്തിനായി സുവർണ്ണ നേട്ടം കൈവരിച്ചു. പ്രീതി പവാർ, ജാസ്മിൻ ലാംബോരിയ, അരുന്ധതി ചൗധരി, സാക്ഷി ചൗധരി, പ്രിയ ഘംഗാസ് എന്നിവർ തങ്ങളുടെ വിഭാഗങ്ങളില്‍ സ്വർണ്ണം നേടിയതിന് പിന്നാലെയാണ് സച്ചിനും അങ്കുഷും ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി ഉയർത്തിയത്.
പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ സിംബാബ്‌വെയുടെ ട്രൈഎഗെയിൻ മോണിങ് എൻഡെവെലെയ്‌ക്കെതിരെ പൊരുതിക്കയറിയാണ് സച്ചിൻ ഇന്ത്യയുടെ ആറാം സ്വർണ്ണം സ്വന്തമാക്കിയത്. ആദ്യ റൗണ്ട് നഷ്ടപ്പെട്ടെങ്കിലും, രണ്ടും മൂന്നും റൗണ്ടുകളില്‍ മികച്ച ആക്രമണത്തിലൂടെ തിരിച്ചടിച്ച സച്ചിൻ 3-2 എന്ന സ്പ്ലിറ്റ് ഡിസിഷനിലാണ് വിജയം കണ്ടത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ശക്തമായ പഞ്ച് തൊടുത്തുവിട്ട് എതിരാളിയെ പ്രതിരോധത്തിലാക്കിയ ശേഷമാണ് സച്ചിൻ ഈ ചരിത്ര വിജയം കുറിച്ചത്.
മറ്റൊരു ആവേശകരമായ മത്സരത്തില്‍, പുരുഷന്മാരുടെ 80 കിലോഗ്രാം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡിമെജി ഷിട്ടുവിനെതിരെ ഗംഭീര പ്രകടനമാണ് അങ്കുഷ് പങ്കാല്‍ കാഴ്ചവെച്ചത്. സച്ചിന്റെ മത്സരത്തിന് സമാനമായി ആദ്യ റൗണ്ട് കൈവിട്ടുപോയെങ്കിലും രണ്ടാം റൗണ്ടിൽ അങ്കുഷ് ശക്തമായി തിരിച്ചടിച്ചു. അവസാന റൗണ്ടില്‍ എതിരാളിയെ പൂർണ്ണമായി കീഴടക്കി 4-1 എന്ന നിലയില്‍ വിജയം പിടിച്ചെടുത്ത താരം ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണവും സമ്മാനിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































