ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന ഫൈനലിൽ; രക്ഷകനായി മെസിയുടെ രണ്ട് അസിസ്റ്റുകൾ

ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന ഫൈനലിൽ; രക്ഷകനായി മെസിയുടെ രണ്ട് അസിസ്റ്റുകൾ
ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന ഫൈനലിൽ; രക്ഷകനായി മെസിയുടെ രണ്ട് അസിസ്റ്റുകൾ
Share  
എഴുത്ത്

News desk

2026 Jul 16, 09:12 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ലണ്ടൻ: ഫുട്ബോൾ ലോകത്തെ ആവേശമുനയിൽ നിർത്തിയ ത്രില്ലർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആധികാരിക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 55-ാം മിനിറ്റിൽ ആന്തണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും, ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ലൊതാരോ മാർട്ടിനസും അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. സൂപ്പർ താരം ലയണൽ മെസിയുടെ മാന്ത്രികമായ രണ്ട് അസിസ്റ്റുകളാണ് അർജന്റീനയ്ക്ക് തുണയായത്. വരാനിരിക്കുന്ന ഫൈനൽ പോരാട്ടത്തിൽ മുൻ ലോകചാമ്പ്യന്മാരും നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരുമായ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ.


​ഇംഗ്ലണ്ട് മുന്നിലെത്തിയതോടെ കളി തിരിച്ചുപിടിക്കാൻ അർജന്റീന നിരന്തരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. 69-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നിക്കോ ഗോൺസാലസിന്റെ ഹെഡർ ഇംഗ്ലീഷ് ഗോളി ജോർദാൻ പിക്ഫോഡ് മികച്ചൊരു സേവിലൂടെ തടഞ്ഞു. 85-ാം മിനിറ്റിലും നിക്കോയ്ക്ക് ഒരവസരം ലഭിച്ചെങ്കിലും പന്ത് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. തുടർന്ന് ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ അർജന്റീന കളി പൂർണ്ണമായി നിയന്ത്രിച്ചു. ഗോൾ അടിക്കുന്നതിനേക്കാൾ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലായിരുന്നു ഈ മത്സരത്തിൽ മെസിയുടെ ശ്രദ്ധ. 85-ാം മിനിറ്റിൽ ബോക്സിന് മുന്നിൽ വെച്ച് മെസി നൽകിയ പാസ് സ്വീകരിച്ച് എൻസോ ഫെർണാണ്ടസ് തൊടുത്ത ലോങ് ഷോട്ട് ഇംഗ്ലീഷ് വല കുലുക്കുകയായിരുന്നു. തുടർന്ന് ഇഞ്ചുറി ടൈമിൽ മെസി നൽകിയ മനോഹരമായ ക്രോസ് വലയിലെത്തിച്ച് ലൊതാരോ മാർട്ടിനസ് അർജന്റീനയുടെ വിജയമുറപ്പിച്ചു.


​ആക്രമണങ്ങൾക്കൊപ്പം കടുത്ത ഫൗളുകളും നിറഞ്ഞതായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. രണ്ടാം മിനിറ്റിൽ തന്നെ ലിയാൻഡ്രോ പെരെഡസ് ജൂഡ് ബെല്ലിങ്ങാമിനെ ഫൗൾ ചെയ്തതോടെ ഇംഗ്ലണ്ടിന് ഫ്രീകിക്ക് ലഭിച്ചിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഓരോ മഞ്ഞക്കാർഡും ലഭിച്ചു. 20-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ റീസ് ജെയിംസ് നടത്തിയ മികച്ചൊരു മുന്നേറ്റം അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനെസ് കൃത്യസമയത്ത് തടഞ്ഞു. തൊട്ടുപിന്നാലെ ബോക്സിനുള്ളിൽ മെസിക്ക് പന്ത് ലഭിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ഹൈഡ്രേഷൻ ബ്രേക്കിന് തൊട്ടുമുമ്പ് ലഭിച്ച കോർണർ അവസരവും ജിയോവാനി സിമിയോണിയുടെ ഫൗൾ കാരണം അർജന്റീനയ്ക്ക് നഷ്ടമായി.


​സെമിയിലെ പരാജയത്തോടെ 60 വർഷത്തിന് ശേഷം ലോകകിരീടം നേടാമെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങളാണ് പൊലിഞ്ഞത്. ഭൂരിഭാഗം സമയവും മികച്ച കളി പുറത്തെടുത്തിട്ടും ലീഡ് നിലനിർത്താൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് മത്സരശേഷം ക്യാപ്റ്റൻ ഹാരി കെയ്ൻ പ്രതികരിച്ചു. ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന തുടർച്ചയായി യോഗ്യത നേടുന്ന രണ്ടാമത്തെ ഫൈനലാണിത്. ഇതോടെ ഒരു ടീമിനെ രണ്ട് ഫിഫ ലോകകപ്പ് ഫൈനലുകളിലേക്ക് നയിക്കുന്ന ഏഴാമത്തെ പരിശീലകനായി ലയണൽ സ്കലോണി മാറി. 2022-ൽ അർജന്റീന കിരീടം ചൂടുമ്പോഴും സ്കലോണി തന്നെയായിരുന്നു ടീമിന്റെ കോച്ച്. ഈ മാസം 20 ന് പുലർച്ചെ 12.30 നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന അർജന്റീന - സ്പെയിൻ ഫൈനൽ പോരാട്ടം നടക്കുക.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ജാനകിയമ്മയ്ക്ക് ഗാനാഞ്ജലി :ഷർമിള പനോളി
N
NIS
N