ലോകകപ്പിൽ ആരാധകർക്ക് ആവേശമേകി ബ്രസീലിന് ആദ്യ വിജയം. സൂപ്പർ താരം നെയ്മറുടെ അസാന്നിധ്യത്തിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത ബ്രസീൽ, എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹെയ്റ്റിയെ പരാജയപ്പെടുത്തിയത്. ആദ്യ ഇലവനിൽ ഇഗോർ തിയാഗോയ്ക്ക് പകരക്കാരനായി ഇറങ്ങിയ മത്തേയുസ് കുന്യ ഇരട്ടഗോളുകളോടെ തിളങ്ങിയപ്പോൾ, സൂപ്പർ താരം വിനീസ്യൂസ് ജൂനിയറും ബ്രസീലിനായി വലകുലുക്കി. ഈ വിജയത്തോടെ നാല് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള മൊറോക്കോയ്ക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിലെ സമനിലയ്ക്ക് ശേഷമാണ് ബ്രസീൽ ശക്തമായി തിരിച്ചുവന്നത്.
മത്സരത്തിന്റെ ആദ്യ 22 മിനിറ്റുകൾ മന്ദഗതിയിലായിരുന്നെങ്കിലും 23-ാം മിനിറ്റിൽ കുന്യയിലൂടെ ബ്രസീൽ ആദ്യ ഗോൾ നേടി. റീബൗണ്ടിലൂടെയായിരുന്നു ഈ ഗോൾ പിറന്നത്. തുടർന്ന് 36-ാം മിനിറ്റിൽ വിനീസ്യൂസ് നൽകിയ പാസിൽ നിന്ന് പ്രതിരോധ നിരയെ വെട്ടിച്ച് കുന്യ തന്റെ രണ്ടാം ഗോളും അക്കൗണ്ടിലാക്കി. ആദ്യപകുതിയുടെ ഇഞ്ചറി ടൈമിൽ (45+3') പക്വേറ്റ നൽകിയ മനോഹരമായ ചിപ്പ് ബോൾ സ്വീകരിച്ച് അതിവേഗത്തിൽ മുന്നേറിയ വിനീസ്യൂസ് ജൂനിയർ ബ്രസീലിന്റെ മൂന്നാം ഗോളും പൂർത്തിയാക്കി. പരുക്കേറ്റ നെയ്മർക്ക് പുറമെ, കഴിഞ്ഞ മത്സരത്തിൽ നിന്നുമായി റൈറ്റ് ബാക്ക് റോജർ ഇബാനസിനെയും ഒഴിവാക്കി ഡനിലോയെ ഉൾപ്പെടുത്തി രണ്ട് മാറ്റങ്ങളുമായാണ് ബ്രസീൽ ഇന്ന് കളത്തിലിറങ്ങിയത്.
ലോകകപ്പിന്റെ ആദ്യപകുതിയിൽ തന്നെ ബ്രസീൽ മൂന്ന് ഗോളുകൾ നേടുന്നത് ഇത് തുടർച്ചയായ രണ്ടാം തവണയാണ്; 2022-ൽ ദക്ഷിണ കൊറിയക്കെതിരെയായിരുന്നു ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ, ലോകകപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ബ്രസീലിയൻ താരം രണ്ട് ഗോളുകൾ നേടുന്ന പത്താമത്തെ സംഭവമാണിത്. 2014-ൽ ക്രൊയേഷ്യക്കെതിരെ നെയ്മറാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)




