കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പോരാട്ടത്തിൽ അൽജീരിയക്കെതിരെ ഹാട്രിക് തികച്ച് റെക്കോർഡുകൾ തിരുത്തിയെഴുതി അർജന്റീന നായകൺ ലിയോണൽ മെസി. കരിയറിലെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ മെസി, ഉജ്ജ്വല പ്രകടനത്തോടെ ലോകകപ്പിലെ ആകെ ഗോൾനേട്ടം 16 ആക്കി ഉയർത്തി ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ എക്കാലത്തെയും വലിയ റെക്കോർഡിനൊപ്പമെത്തി. കഴിഞ്ഞ മത്സരത്തിൽ ഗോൾവേട്ടയിൽ തന്നെ മറികടന്ന ഫ്രഞ്ച് താരം കിലിയൻ എംബപെയെയും ഈ ഹാട്രിക്കോടെ മെസി പിന്നിലാക്കി. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ പിറന്നത്. സൂപ്പർ താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് കൂടിയാണിത്.
മത്സരത്തിനിറങ്ങിയതോടെ ഫുട്ബോൾ ചരിത്രത്തിൽ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ പുരുഷ താരം എന്ന അപൂർവ റെക്കോർഡും മുപ്പത്തിയെട്ടുകാരനായ മെസി സ്വന്തമാക്കി. ഇതോടൊപ്പം ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന തന്റെ തന്നെ റെക്കോർഡ് 27 ആയി താരം ഉയർത്തിയിട്ടുണ്ട്. കളിയുടെ 17-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ ത്രൂ പാസിൽ നിന്ന് മനോഹരമായൊരു കർവിങ് ഷോട്ടിലൂടെയായിരുന്നു മെസി അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. ഈ ഗോളോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന ഇരട്ട റെക്കോർഡും മെസിയുടെ പേരിലായി.
രണ്ടാം പകുതിയിൽ അൽജീരിയൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മെസി തന്റെ രണ്ടാം ഗോളും നേടി അർജന്റീനയെ 2-0 ന് മുന്നിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ 15 ഗോളുകളുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയ്ക്കൊപ്പമെത്തിയ മെസി, തൊട്ടുപിന്നാലെ ഹാട്രിക് തികച്ചാണ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തിയത് (16 ഗോളുകൾ). ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടവും മെസി സ്വന്തമാക്കി. അണ്ടർഡോഗുകളായി വന്ന് കടുത്ത വെല്ലുവിളി ഉയർത്തിയ അൽജീരിയയെ മെസിയുടെ തകർപ്പൻ ഫോമിന്റെയും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ മികച്ച സേവുകളുടെയും കരുത്തിലാണ് അർജന്റീന മറികടന്നത്. ഇറ്റലി, ബ്രസീൽ എന്നിവർക്ക് ശേഷം തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ലയണൽ സ്കലോണിയുടെ അർജന്റീന ഇനി ലക്ഷ്യം വെക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











_h_small.jpg)


