ഫിലാഡൽഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇയിലെ കടുത്ത പോരാട്ടത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഐവറി കോസ്റ്റിന് വിജയതുടക്കം. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 89-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമാദ് ഡിയാലോ നേടിയ തകർപ്പൻ ഗോളാണ് ഐവറി കോസ്റ്റിന് തുണയായത്. 55-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡിയാലോ, മത്സരം സമനിലയിലേക്ക് നീങ്ങവെ വിൽഫ്രഡ് സിംഗോ നൽകിയ പാസ് സ്വീകരിച്ച് ബോക്സിന്റെ മധ്യത്തിൽ നിന്ന് തൊടുത്ത ഷോട്ട് ഇക്വഡോറിന്റെ വല തുളയ്ക്കുകയായിരുന്നു. വി.എ.ആർ പരിശോധനയ്ക്ക് ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇക്വഡോറിനായിരുന്നു പൂർണ്ണ ആധിപത്യം. മധ്യനിര താരം മോയ്സസ് കൈസെഡോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും അലൻ മിൻഡ, എന്നെർ വലൻസിയ, ജോൺ യെബോവ എന്നിവരുടെ ശ്രമങ്ങൾ നിർഭാഗ്യം കൊണ്ട് ലക്ഷ്യം കാണാതെ പോയതും ഇക്വഡോറിന് തിരിച്ചടിയായി. ആദ്യ മത്സരങ്ങൾ പൂർത്തിയായപ്പോൾ ക്യുറസാവോയെ 7-1ന് തകർത്ത ജർമ്മനിയാണ് ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റോടെ ഐവറി കോസ്റ്റ് രണ്ടാമതുണ്ട്. ജൂൺ 20-ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഐവറി കോസ്റ്റ് ജർമ്മനിയെയും ഇക്വഡോർ ക്യുറസാവോയെയും നേരിടും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















