കൊളംബോ: കാഴ്ച്‌ചപരിമിതരുടെ പ്രഥമ വനിതാ ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിൽ
ഇന്ത്യ അപരാജിതരായി കപ്പുയർത്തി. ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ടോസ് നേടിയ ഇന്ത്യ നേപ്പാളിനെ ബാറ്റിങ്ങിനയച്ചു. 20 ഓവറിൽ അഞ്ച് വിക്കറ്റിന് 114 റൺസെടുക്കാനേ നേപ്പാളിനായുള്ളു. ഇന്ത്യ 12.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്ത് ജയത്തിലെത്തി. 27 പന്തിൽ 44 റൺസെടുത്ത ഫുല സരണും 27 പന്തിൽ 42 റൺസ് നേടിയ കരുണകുമാരിയുമാണ് ഇന്ത്യയെ അനായാസജയത്തിലേക്ക് എത്തിച്ചത്. ഫുല സരണാണ് കളിയിലെ താരം,
നേപ്പാൾ ഇന്നിങ്സിൽ സരിത 38 പന്തിൽ 34 റൺസെടുത്ത് ടോപ് സ്കോററായി. ഇന്ത്യക്കായി ജമുനാ റാണി തുഡ, അനുകാരി എന്നിവർ ഓരോ വിക്കറ്റെടുത്തു. ടി.സി. ദീപികയാണ് ഇന്ത്യൻ ടീമിനെ നയിച്ചത്.
സെമിയിൽ ഓസ്ട്രേലിയയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഒറ്റമത്സരവും തോൽക്കാതെയാണ് കിരീടനേട്ടം. ലീഗ് ഘട്ടത്തിൽ ശ്രീലങ്ക, ഓസ്ട്രേലിയ, നേപ്പാൾ, യുഎസ്, പാകിസ്‌താൻ ടീമുകളെ ഇന്ത്യ തോൽപ്പിച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)

_h_small.jpg)
_h_small.jpg)

