സീതായനം : ഷർമിള .പി

സീതായനം : ഷർമിള .പി
സീതായനം : ഷർമിള .പി
Share  
ഷർമിള .പി എഴുത്ത്

ഷർമിള .പി

2025 Nov 22, 09:59 PM
vasthu
vasthu

സീതായനം

: ഷർമിള .പി



നാല് ദേശത്തിനും കാവലാണ് ഈയൊരു അണ്ടലൂർക്കാവ്.

ശ്രീരാമ പട്ടാഭിഷേകത്തിനായി നാടൊരുങ്ങി, നാട്ടുകാരൊരുങ്ങി... ഉച്ചാറ് വരഞ്ഞു, തേങ്ങ താഴ്ത്തി, കാവിൽ കയറി, ചക്ക കൊത്തി, കുട വരവും കഴിഞ്ഞു.

ഇനിയാണ് തിരുമുറ്റത്ത് ദൈവത്താറിശ്വരന്റെ തറമേൽ കയറലും, പൊൻമുടിവെപ്പും. സ്വയംവര ചാപത്തിൽനിന്നും തെറിച്ചു വീണോരി സ്പുലിംഗം.



ഒരിക്കൽ കൂടിയീ രാമ രാജ്യത്തിലൂടെ ദൈവത്താറിന്റെ എഴുന്നള്ളത്ത്. മുറുകുന്നു ചെണ്ടമേളം... വിരഹിയായ ശ്രീരാമചന്ദ്രന്റെ തിരു എഴുന്നള്ളത്ത്.

അഗ്രജൻ ലക്ഷ്മണനായ് അങ്കക്കാരനും, ഹനുമാനായ് ബപ്പുരനും, അകമ്പടിയായ് വാനരപ്പടയുടെ മെയ്യാൽ കൂടലിനുമായി... വില്ലിന് കുളുത്താറ്റിയോരുടെ നിരക്കിപ്പാച്ചലും, തട പൊളിച്ചു പാച്ചലും.

തഴുകി കടന്നുപോയ കാറ്റിലും, കണ്ണുനീർ പാളിക്കപ്പുറവും- കാഴ്ചയായ്, ഗന്ധമായ്...

ashokappoo-new

അശോകപ്പൂവുകൾ ശോണരാശിയായ് തിരുനെറ്റിയിൽ വിരിഞ്ഞു നിൽക്കുന്നു നിനവുകൾ തന്നോരീ പ്രണയസൂനം.

ചെണ്ടയുടെ ദ്രുതതാളത്തിൽ, പന്തത്തിൻ ശോണപ്രഭയിൽ, ജ്വലിക്കുന്നീ അശോകപ്പൂക്കൾക്കൊപ്പം... ജ്വലിക്കുന്നു ജാനകീ നിൻ മനവും, ജനാർദ്ധനാ... നിന്നെയോർത്ത്.


ravivaemm

അശോക വനത്തിലെ മൈഥിലിയല്ലിത്, രാമനുപേക്ഷിച്ച സീതയാണ്. വേർപാടിൻ വേദനയറിഞ്ഞില്ല, മിഴികൾ നിറഞ്ഞില്ല, ഉണ്ടല്ലോ രണ്ട് പൊന്നോമനകൾ എനിക്കായി ഇവിടെ.

ആരവം കേൾക്കുന്നു...

aswam-new

വരുന്നുണ്ട് ലവകുശന്മാർ യാഗാശ്വവുമായി ഇന്നീ പർണ്ണശാലയിൽ. രാഘവാ നീ തേടിവരുന്നത് എന്റെ രാജകുമാരന്മാരെയല്ലയോ!!

എനിക്കാവില്ലിതു കണ്ടുനിൽക്കാൻ, അമ്മേ ദേവി, ഇനിയുമൊരഗ്നി- പരീക്ഷണമരുതേ, മടങ്ങി വരട്ടേ ഞാൻ നിൻ മാറിൻ ചൂടിലേക്ക്, വീണ്ടുമൊരു കുഞ്ഞായ്...

seetha-revised

പൃഥ്വിതൻ മാറിടം ചുരന്നു, നെഞ്ചകം കുലുങ്ങിപ്പിളർന്നു, ഉയർന്നുവന്നു വസുന്ധര, കൈപിടിച്ചു കൊണ്ടുപോയ്, വൈദേഹിയെ.

ഇന്നും ജ്വലിക്കുന്നീ മണൽ കൂനയിൽ, അഗ്നി വർണമായ്, ഈ അശോകപ്പൂവുകൾ.


lavan

അണ്ടലൂർക്കാവിലെ ദൈവത്താർ: കാവ്യാസ്വാദനം

ഈ കവിത തെയ്യാട്ടക്കളത്തിലെ തീവ്രതാളത്തിൽ, രാമായണത്തിലെ വിരഹസാഗരം ഇരമ്പിയെത്തുന്ന അത്യപൂർവ്വമായ ഒരു സാംസ്കാരിക സമന്വയമാണ്.

കവയിത്രി ശർമ്മിള. പി. രചിച്ച ഈ കാവ്യം, വടക്കൻ കേരളത്തിലെ തെയ്യാട്ടത്തിൻ്റെ ചടുലതയിൽ, രാമായണത്തിലെ സീതാവിരഹത്തിന്റെ ആഴമേറിയ ദുഃഖം ലയിപ്പിച്ചു ചേർക്കുന്ന, ഭക്തിനിർഭരവും സാഹിത്യഭംഗിയുള്ളതുമായ ഉജ്ജ്വലമായ ഒരു ദൃശ്യാനുഭവമാണ്.

ചുരുക്കത്തിൽ, നാട്ടുത്സവത്തിന്റെ ശബ്ദമുഖരിതമായ പശ്ചാത്തലത്തിൽ, ഒരു ഇതിഹാസ നായികയുടെ ഏകാന്ത ദുഃഖത്തെ ആവിഷ്കരിക്കുന്ന ശർമ്മിള. പി. യുടെ ഈ രചന, വായനക്കാരന്റെ മനസ്സിൽ ഭക്തിയുടെയും കവിതയുടെയും തീവ്രമായ അനുഭൂതി നിറയ്ക്കുന്നു.

കവയിത്രിയെ ഈ അത്യപൂർവ്വ കാവ്യസൃഷ്ടിക്ക് ഹൃദയപൂർവ്വം അനുമോദിക്കുന്നു.

 ഭക്തിയുടെയും താളത്തിൻ്റെയും സമന്വയം

കവിതയുടെ ആരംഭം അണ്ടലൂർക്കാവിലെ പൂരത്തിന്റെ പവിത്രതയിലേക്ക് വായനക്കാരനെ ആനയിക്കുന്നു. "നാല് ദേശത്തിനും കാവലാണ്" എന്ന വരി ക്ഷേത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. "ഉച്ചാറ് വരഞ്ഞു, തേങ്ങ താഴ്ത്തി, കാവിൽ കയറി... കുട വരവും കഴിഞ്ഞു" തുടങ്ങിയ പ്രയോഗങ്ങൾ അനുഷ്ഠാനത്തിന്റെ ഭക്തിനിർഭരമായ ഒരുക്കങ്ങളെ കാവ്യാത്മകമായി കോർത്തുവെക്കുന്നു. ദൈവത്താറിശ്വരന്റെ 'പൊൻമുടിവെപ്പും' 'തറമേൽ കയറലും' തെയ്യത്തിന്റെ ഉദയത്തെ സൂചിപ്പിക്കുന്നു.


ചെണ്ടമേളത്തിൻ്റെ ദ്രുതതാളം, 'വില്ലിന് കുളുത്താറ്റിയോരുടെ' പാച്ചിലുകളിലൂടെയുള്ള തെയ്യത്തിൻ്റെ ഊർജ്ജസ്വലതയും രാമായണകഥയുടെ പശ്ചാത്തലവും ഒന്നിക്കുന്നു. "സ്വയംവര ചാപത്തിൽനിന്നും തെറിച്ചു വീണോരി സ്ഫുലിംഗം" എന്ന ബിംബം, ദൈവത്താറിന്റെ ദിവ്യചൈതന്യത്തെ രാമന്റെ വീര്യവുമായി സമീകരിക്കുന്നത് കവിതയുടെ ആഴം വർദ്ധിപ്പിക്കുന്നു.

 അശോകപ്പൂക്കളിലെ അഗ്നിവർണ്ണം

കവിതയുടെ മധ്യഭാഗം ആത്മാംശം ഉൾക്കൊള്ളുന്നു. തെയ്യച്ചുവടുകളിലെ അഗ്നിവർണ്ണമായ അശോകപ്പൂവുകൾ, സീതയുടെ ഹൃദയത്തിലെ വിരഹദുഃഖത്തിന്റെയും അഗ്നിശുദ്ധിയുടെയും പ്രതീകമായി മാറുന്നു.


"ജ്വലിക്കുന്നീ അശോകപ്പൂക്കൾക്കൊപ്പം.... ജ്വലിക്കുന്നു ജാനകീ നിൻ മനവും, ജനാർദ്ധനാ.. നിന്നെയോർത്ത്‌."


ഈ വരികളിൽ, അശോകവനത്തിലെ മൈഥിലിയിൽനിന്ന് രാമനാൽ ഉപേക്ഷിക്കപ്പെട്ട പർണ്ണശാലയിലെ സീതയിലേക്ക് കവി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. തന്റെ മക്കളായ രാജകുമാരന്മാരെ തേടി യാഗാശ്വവുമായി വരുന്ന രാഘവനെ നോക്കി: "ഇനിയുമൊരഗ്നി-പരീക്ഷണമരുതേ" എന്ന് വിലപിക്കുന്ന സീതയുടെ മാനസികാവസ്ഥ ഹൃദയഭേദകമാണ്.


അവസാനം, അമ്മേ ദേവീ എന്ന് നിലവിളിച്ചുകൊണ്ട്, പൃഥ്വിതൻ മാറിടം പിളർന്നുയർന്ന വസുന്ധര കൈപിടിച്ച് മകളെ കൂട്ടിക്കൊണ്ടുപോകുന്ന രംഗം, സീതാവിരഹത്തിന്റെ ഉദാത്തമായ കാവ്യാവിഷ്കാരമായി മാറുന്നു. ഇന്നും ആ മണൽക്കൂനയിൽ അഗ്നിവർണ്ണമായ് ജ്വലിക്കുന്ന അശോകപ്പൂവുകൾ സീതാദേവിയുടെ അമരമായ ഓർമ്മയായി അവശേഷിക്കുന്നു.




bhakshysree-cover-photo
dr-kkn-bhakshysree-cover
thankchan-revised--for-mfk-karipanappalam-
geetha-poster_1763830542
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഒരു ബ്രണ്ണൻ പ്രണയ കഥ : ഷർമ്മിള .പി
THARANI