
വനിതാ ഏകദിന ലോകകപ്പിലും പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യ കൈകൊടുക്കില്ല. ശ്രീലങ്കയിലെ കൊളംബോയില്‍ ഞായറാഴ്ചയാണ് മല്‍സരം. ലങ്കയിലേക്ക് യാത്രതിരിക്കും മുമ്പ് ഇന്ത്യന്‍ വനിതാ ടീമിന് ബിസിസിഐ നിര്‍ദേശം നല്‍കിയതായാണ് സൂചന.
ടോസിന് മുമ്പോ മല്‍സരത്തിന് ശേഷമോ ഹാന്‍ഡ് ഷേക്ക് വേണ്ടന്നാണ് നിര്‍ദേശം. ഏഷ്യ കപ്പില്‍ ഇന്ത്യന്‍ പുരുഷടീം പാക്കിസ്ഥാന് കൈകൊടുക്കുകയോ പാക്ക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മുഹസിന്‍ നഖ്വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങുകയോ ചെയ്തിരുന്നില്ല.
ലോകകപ്പില്‍ ടീം ഇന്ത്യയുടെ രണ്ടാമത്തെ മല്‍സരമാണിത്. ഗുവാഹത്തിയില്‍ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കക്കയെ 59 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മല്‍സരങ്ങള്‍ ന്യൂട്രല്‍ വേദിയിലാകും എന്നതിലാണ് മല്‍സരത്തിന് കൊളമ്പോ വേദിയാകുന്നത്.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 269 റണ്‍സെടുത്തിരുന്നു. ശ്രീലങ്ക 211. മഴ മൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണെടുത്തത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയുടെ വിജയലക്ഷ്യം 271 റൺസായി പുനർനിർണയിക്കുകയായിരുന്നു. ഇന്ത്യക്കായി അമൻജ്യോത് കൗർ (57), ദീപ്തി ശർമ (53) എന്നിവർ തിളങ്ങി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group