
തൃശ്ശൂർ: പെൺകുട്ടികൾക്ക് കഥകളിപഠനത്തിന് കലാമണ്ഡലത്തിന്റെ വാതിലുകൾ തുറന്നുകിട്ടിയതോടെ പല പുതുപരിത്രവും രചിക്കപ്പെട്ടു. അതിലൊന്ന് കൊല്ലം ഇടമുളയ്ക്കൽ സ്വദേശിയായ സാബ്രിയുടേതാണ്. സഹപാഠികൾക്കൊപ്പം വിദ്യാരംഭദിനമായ ഒക്ടോബർ രണ്ടിന് കഥകളി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ പെൺകുട്ടി. കേരള കലാമണ്ഡലത്തിലെ 90 വർഷത്തെ ചരിത്രത്തിൽ മുസ്‌ലിം സമുദായത്തിൽനിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ വിദ്യാർഥിയെന്ന ബഹുമതി തൻ്റെ മകൾക്ക് ലഭിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നതായി സാബ്രിയുടെ പിതാവ് നിസാം അമ്മാസ് പറയുന്നു. മതത്തിൻ്റെ പേരിൽ മനുഷ്യരെയും കലയെയും വേർതിരിച്ചു കാണേണ്ടതില്ലെന്ന സന്ദേശമാണ് മകളുടെ അരങ്ങേറ്റത്തിലൂടെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2023-ലാണ് സാബ്രി കഥകളിപഠനത്തിന് കലാമണ്ഡലത്തിൽ പ്രവേശനം നേടിയത്. വിദ്യാരംഭദിനത്തിൽ രാത്രി എട്ടിന് സഹപാഠികൾക്കൊപ്പം പുറപ്പാടവതരിപ്പിച്ച് ഈ പെൺകുട്ടി കലായാത്രയ്ക്ക് തുടക്കമിടും. കൃഷ്‌ണവേഷങ്ങളേറെയിഷ്‌ടപ്പെടുന്ന സാബ്രി പത്തു കഴിഞ്ഞാലും കലാമണ്ഡലത്തിൽത്തന്നെ കഥകളിപഠനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കലാമണ്ഡലം അനിൽകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു കഥകളി അഭ്യസിപ്പിച്ചത്. കൊല്ലം ഇടമുളയ്ക്കലിലെ തേജസ് വീട്ടിലാണ് സാബ്രിയുടെ കുടുംബം താമസിക്കുന്നത്. അനീസയാണ് അമ്മ. സഹോദരൻ: മുഹമ്മദ് യാസിൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group