
ദുബായ്: ബംഗ്ലാദേശിനെ 11 റൺസിന് കീഴടക്കി ഇന്ത്യ ഏഷ്യകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നു. സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. വ്യാഴാഴ്‌ച നടക്കുന്ന പാകിസ്‌താൻ- ബംഗ്ലാദേശ മത്സരവിജയികളാകും ഇന്ത്യയുടെ എതിരാളി. ഞായറാഴ്‌ചയാണ് ഫൈനൽ.
രണ്ട് കളിയിൽനിന്ന് ഇന്ത്യക്ക് നാല് പോയിൻ്റും പാകിസ്താൻ, ബംഗ്ലാദേശ് ടീമുകൾക്ക് രണ്ട് പോയിൻ്റുമാണുള്ളത്. പോയിൻ്റൊന്നുമില്ലാത്ത ശ്രീലങ്ക പുറത്തായി. വെള്ളിയാഴ്‌ച അപ്രധാനമായ മത്സരത്തിൽ ഇന്ത്യ ലങ്കയെ നേരിടും.
ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റുചെയ്ത് ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റിന് 168 റൺസ് നേടി. 37 പന്തിൽ 75 റൺസ് നേടിയ അഭിഷേക് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 19.3 ഓവറിൽ 127 റൺസിന് പുറത്തായി. 69 റൺസെടുത്ത സെയ്‌ഫ് ഹസനാണ് ടോപ് സ്കോറർ. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group