മടിക്കേരിയിലെ ഡോക്ടർ; ഒരു ജീവിതപാഠം : ഡോ .അഞ്ജന കുട്ടമത്ത്

മടിക്കേരിയിലെ ഡോക്ടർ; ഒരു ജീവിതപാഠം : ഡോ .അഞ്ജന കുട്ടമത്ത്
മടിക്കേരിയിലെ ഡോക്ടർ; ഒരു ജീവിതപാഠം : ഡോ .അഞ്ജന കുട്ടമത്ത്
Share  
ഡോ,അഞ്ജന കുട്ടമത്ത് എഴുത്ത്

ഡോ,അഞ്ജന കുട്ടമത്ത്

2025 Sep 05, 09:18 PM
AJMI1
AJMI
AJMI
AJMI
MANNAN

മടിക്കേരിയിലെ ഡോക്ടർ;

ഒരു ജീവിതപാഠം

: ഡോ .അഞ്ജന കുട്ടമത്ത് 


മഞ്ഞണിഞ്ഞ പുലരിയിൽ, സമയം 8:30. മടിക്കേരിയുടെ തണുപ്പിൽ വിറങ്ങലിച്ച്, ഞാൻ ബസ് സ്റ്റോപ്പിൽ നിന്നു. കൂടെയുള്ള കൂട്ടുകാരനോട് ഞാൻ ചോദിച്ചു,

"ഇന്ന് ബസ് വരുമോ?" ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപേ, ചീറിപ്പാഞ്ഞ് ഒരു ബസ് വന്നു

. ഞങ്ങളെ മാതാപുര യിലെ പി.എച്ച്.സിയിലേക്ക് കൊണ്ടുപോകാനുള്ള അശോകൻ ബസ്.

ഞാനും മറ്റ് ആറ് പേരും വിൻഡോ സീറ്റിനായി തിടുക്കത്തിൽ ഓടിക്കയറി.


'സ്കോട്ട്‌ലാൻഡ് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന കൂർഗിന്റെ ഭംഗി ആസ്വദിച്ച് ഞാൻ പാട്ട് കേട്ടിരുന്നു.

അപ്പോഴാണ് ബസ് കണ്ടക്ടറുടെ ശബ്ദം ഉയർന്നുകേട്ടത്,

"!മാതാപുര " മഴയെ വകവെക്കാതെ റെയിൻകോട്ട് ധരിച്ച് ഞങ്ങൾ പി.എച്ച്.സി ലക്ഷ്യമാക്കി നടന്നു.

സമയം 9:28. കൃത്യസമയത്ത് എത്തിയ ആശ്വാസത്തിൽ കോട്ടും സ്റ്റെതസ്കോപ്പുമണിഞ്ഞ് ഞാനും യശ്വന്തും ഒ.പി.ഡി ഡ്യൂട്ടിക്ക് തയ്യാറായി.


10 മണിയായപ്പോൾ തിരക്ക് തുടങ്ങി. അതിനിടയിൽ ഒരു കൗതുകത്തോടെ എത്തിനോക്കുന്ന ഒരു രൂപം ഞാൻ ശ്രദ്ധിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഊന്നുവടിയുടെ സഹായത്തോടെ അദ്ദേഹം എൻ്റെ അടുത്തേക്ക് പതിയെ നടന്നെത്തി.

ആറടി പൊക്കവും, ഉപ്പിലിട്ട മാങ്ങയുടെ നിറമുള്ള ചർമ്മവും, പല്ലില്ലാത്ത കുട്ടിയുടെ നിഷ്കളങ്കമായ ചിരിയും.

ഒരു പുഞ്ചിരിയോടെ ഞാൻ ചോദിച്ചു,

"എന്താ പ്രശ്നം?" "കാലിന് നീരുണ്ട് ഡോക്ടറേ, ഒന്ന് നോക്കാമോ?" അദ്ദേഹം വിനയത്തോടെ ചോദിച്ചു.


"കുടിക്കാറുണ്ടോ?" എൻ്റെ ചോദ്യത്തിന് എൻ്റെ മുഖത്തുനോക്കാതെ അദ്ദേഹം പറഞ്ഞു,

"അയ്യോ, ഞാൻ കുടിക്കാറില്ല."

അപ്പോൾ പുറകിൽ നിന്ന അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു,

"കഴിഞ്ഞ അമ്പത് വർഷമായി കണക്കില്ലാതെ കുടിച്ച മനുഷ്യനാണിത്." മദ്യം കരളിനെ കാർന്നുതിന്നതുകൊണ്ടാണ് കാലിൽ നീരുവന്നതെന്ന് എനിക്ക് മനസ്സിലായി.

ഉടൻ തന്നെ ഞാൻ അദ്ദേഹത്തോട് മടിക്കേരിയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശിച്ചു.


"നന്നാക്കാൻ ശ്രമിക്കാമായിരുന്നില്ലേ?"

ഞാൻ അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചു.

"പറഞ്ഞാൽ ആര് കേൾക്കാനാ ഡോക്ടറേ?"

അവരുടെ മറുപടിയിൽ നിസ്സഹായതയുണ്ടായിരുന്നു.

കേട്ടില്ലെങ്കിൽ ഉപേക്ഷിച്ചു പോകുമെന്ന് പറഞ്ഞുകൂടായിരുന്നോ?"

ഞാൻ തമാശരൂപേണ ചോദിച്ചു.

അത് കേട്ട് അവർ ചിരിച്ചു.

"അങ്ങനെയാണെങ്കിൽ അദ്ദേഹത്തെഎന്നേ ഉപേക്ഷിച്ചിട്ടുണ്ടാവും.

എന്ന് പറഞ്ഞു ഒന്ന് ചിരിച്ചു,

അവർ പരസ്പരം നോക്കി. അമ്മൂമ്മയുടെ  മുഖത്ത് ദേഷ്യവും, മുത്തശ്ശന്റെ മുഖത്ത് കള്ളച്ചിരിയും.

ഈ പ്രായത്തിലും കഷ്ടപ്പാടിലും അവരുടെ പ്രേമാഗ്നി കെട്ടടങ്ങിയിട്ടില്ലെന്ന് എനിക്ക് തോന്നി.

ക്ലാസ്മുറിയിലെ പഠനത്തിനും ഗവേഷണങ്ങൾക്കും തരാൻ കഴിയാത്ത വലിയ പാഠങ്ങൾ ജീവിതത്തിലുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഈ നിഷ്കളങ്കമായ ഗ്രാമത്തിൽ നിന്ന് ഞാൻ ഓരോ ദിവസവും പഠിക്കുന്നതും അതാണ്.


കഥ : ഡോ .അഞ്ജന കുട്ടമത്ത് 


onam-anjan

ഓണാശംസകൾ 

mfk-online

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ 

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI