
ഗുരുവായൂരപ്പൻ്റെ തിരുനടയിൽ
ICHC യുടെ കലാസമർപ്പണം
; പാദസ്വരക്കിലുക്കത്തിൽ നിന്നും ചിലങ്കധ്വനിയിലേയ്ക്ക്
ഗുരുവായൂർ : ഇടമുറിയാതെ പെയ്‌തിറങ്ങിയ കാലവർഷപ്പെരുമഴയുടെ താളപ്പെരുമയിലും ഗുരുവായൂർ മേൽപ്പത്തുർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ പ്രേക്ഷകമനസ്സുകളെ സാക്ഷിയാക്കി ഭാവ-രാഗ -താള മേളങ്ങൾക്കൊപ്പം നാട്യവും ചേർന്ന് ഭരതനാട്യം എന്ന കലാരൂപം അരങ്ങേറി .

പ്രമുഖനർത്തകിയും കൊറിയോഗ്രാഫറുമായഗുരു.ശ്രീമതി.മീനാകുറുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിൻ്റെ നേതൃത്വത്തിൽ നടന്ന ദൃശ്യ കലാകേളിയിൽ സുപ്രധാനമായ ഭരതനാട്യം
നൃത്തസുധ 2025 എന്ന പേരിലായിരുന്നു ഗുരുവായൂരിൽ രംഗാവിഷ്‌ക്കാരം നടത്തിയത് .
'പാദസരക്കിലുക്കത്തിൽ നിന്നും ചിലങ്കധ്വനിയിലേക്കുള്ള കലാസമർപ്പണം ' എന്ന വിശേഷണത്തോടെ പ്രമുഖ അവതാരിക ശ്രീമതി.രാരിമധു ചടങ്ങിന് നാന്ദികുറിച്ചുകൊണ്ട് തിരശ്ശീലയുയർന്നു .

ICHC യിലെ നർത്തകിമാരായ അൻവിത വിനോദ് ,ലിവിയ ഫെലിക്‌സ് ,ടാനിയ തോമസ്,ദേവിക ബിജു ,അവന്തിക കൃഷ്ണൻ ,നേത്രാമേനോൻ ,നന്ദിതാരാജേഷ് ,ലിവിയഗ്രേസ്. ഇഷാനി എം നായർ എന്നീ യുവ നർത്തകികൾ കൈ പോകുന്നിടത്ത് കണ്ണും ,കണ്ണ് പോകുന്നിടത്ത് മനസ്സും ,മനസ്സുപോകുന്നിടത്ത് ഭാവവും ,ഭാവമുള്ളിടത്ത് രസവും എന്ന അഭിനയദർപ്പണതത്വം അരങ്ങിൽ പ്രതിഫലിപ്പിച്ചുകൊണ്ട് ഗണേശസ്തുതിയോടെ നൃത്തച്ചുവടുകൾ വെച്ചു അരങ്ങേറ്റം അവിസ്‌മരണീയമാക്കി .

അലരിപ്പ് ,ജതിസ്വരം ,ശബ്‌ദം തുടങ്ങിയ പതിവ് ശൈലിയിൽത്തന്നെ ഗുരു മീനാകുറുപ്പ് ചിട്ടപ്പെടുത്തിയ ഭരതനാട്യം കാണികൾക്ക് ഹൃദ്യാനുഭവമായി .
പിന്നണിയിൽ നാട്ടുവങ്കം ഗുരു മീനാകുറുപ്പും ഓർക്കസ്ട്ര ജയൻ പെരുമ്പാവൂരും മകൻ അജയ് കൃഷ്‌ണയും നിർവ്വഹിച്ചു.

പ്രമുഖ ചരിത്ര ഗവേഷകനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ കെ കെ എൻ കുറുപ്പ് രക്ഷാധികാരിയായി 2018 ൽ കൊച്ചി കാക്കനാട് സ്ഥാപിച്ചതാണ് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്റർ എന്ന ഈ കലാകേന്ദ്രം .
മുൻനിര പ്രവർത്തകരായി മാനേജിങ് ഡയറക്റ്റർ ശ്രീമതി മീനാകുറുപ്പ് ,ശ്രീമതി അഞ്ജു നളിൻ ,ശ്രീമതി ഗായത്രി കൃഷ്ണൻ , ശ്രീമതി സന മെഹബൂബ് തുടങ്ങിവരുടെ കൂട്ടായ്‌മയിലുമാണ് ഈ കലാകേന്ദ്രം വികസിച്ചുവന്നതും ഇന്ന് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന കലാകേന്ദ്രമായി മാറിയതും .
മുതിർന്ന കലകാരി സുയന്തി ടീച്ചർക്ക് ICHC ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ചടങ്ങിൽ ആദരിക്കുകയുമുണ്ടായി
കലാമണ്ഡലം സുബിൻരാജ് മൃദംഗം ,വയലിൻ അടുർ ശിവജി ,പുല്ലാങ്കുഴൽ വിനോദ് ചന്ദ്ര .
ചമയം പ്രിൻസ് ടി നാരായണൻ .വസ്ത്രാലങ്കാരം ശിവകുമാർ- നർത്തകി കൊച്ചി.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം എട്ടാം നാളിലെ വലിയവിളക്ക് ദിവസം പ്രത്യേകം സജ്ജമാക്കിയ സ്പെഷ്യൽ പന്തലിൽ പാദുകാഭിഷേകം നൃത്തനാടകം ആയിരങ്ങളെ സാക്ഷിയാക്കി ഏതാനും ദിവസങ്ങൾക്കു മുമ്പ് ഐ സി എച്ച് സി അവതരിപ്പിക്കുകയും
അനുമോദനങ്ങൾ ഏറ്റുവാങ്ങുകയുമുണ്ടായി .
വടകര ലോകനാർകാവ് ക്ഷേത്രത്തിലും ഐ സി എച്ച് സി യിലെ നർത്തകിമാർ ഇത്തവണ ചരിത്ര സ്‌മൃതികളുണർത്തി ആയിരങ്ങൾക്ക് ആവേശം പകർന്നു .
ബഹു .മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഈ കലാകേന്ദ്രം ഏതാനും ദിവസങ്ങൾക്ക് മുൻമ്പ് സന്ദർശിക്കുകയും ഗുരു .മീനാകുറുപ്പിനെ കീർത്തിഫലകം നൽകി ആദരിക്കുകയുമുണ്ടായി .
ഒപ്പം ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാകാർഷിക പ്രസിദ്ധീകരണമായ കൃഷിജാഗരൺ
ഗുരു മീനാകുറുപ്പിന് കീർത്തിഫലകം നൽകി ആദരിക്കുകയുമുണ്ടായി .
മഹാകവി കുട്ടമത്ത് രചിച്ച മൂകാംബിക സ്തോത്രം തുടർച്ചയായി അഞ്ചു വർഷങ്ങളായി മൂകാംബിക കൊല്ലൂർ ക്ഷേത്രസന്നിധിയിൽ മുടങ്ങാതെ നവരാത്രി ഒന്നാം ദിവസം കൊറിയോഗ്രാഫി ചെയ്ത് അവതരപ്പിക്കുന്ന തിലും ഗുരു മീനാകുറുപ്പ് ഇതുവരെ വിഘ്നം വരുത്തിയിട്ടുമില്ല .
ഈ വർഷവും ഈ പതിവ് തുടരാൻ ആഗ്രഹിക്കുന്നതായാണ് അവർ വ്യക്തമാക്കുന്നത് .
ഇതോടൊപ്പംതന്നെ വടക്കേ മലബാറിലെ പ്രശസ്തമായ പൂരക്കളിയും മൂകാംബിക ക്ഷേത്രത്തിൽ ഐ സി എച്ച് സി യുടെ നിയന്ത്രണത്തിൽ നടത്താറുണ്ട്.

പ്രശസ്ത പൂരക്കളി പണിക്കർ കക്കുന്നം പത്മനാഭപ്പണിക്കർ ഇത്തവണത്തെ നവരാത്രിക്ക് ഐ സി എച്ച് സി ഐ യുടെ ബാനറിൽ മൂകാംബികയിൽ കാവ്യാഞ്ജലി നടത്തുമെന്നും ഗുരു മീനാകുറുപ്പും ICHC രക്ഷാധികാരി ഡോ .കെ കെ എൻ കുറുപ്പ് , ജോയിന്റ് ഡയറക്ടർ അനിൽ കുമാർ പൊറ്റെക്കാട് ,റിട്ട .പ്രൊഫ .മാലിനിക്കുറുപ്പ് എന്നിവർ നേരത്തെതന്നെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുകയുമുണ്ടായി .
ക്ഷേത്രോത്സവങ്ങൾക്കൊപ്പം മറ്റുപൊതുസദസ്സുകളിലും ഇന്ത്യയിലും വിദേശങ്ങളുലും ICHC നൃത്തോത്സവങ്ങൾ നടത്താനാഗ്രഹിക്കുന്നവർ ഒരു മാസം മുൻപെങ്കിലും ICHC ഓഫിസിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് +91 97443 46914

NRITHASUDHA 2025 Bharathanatyam Arangetram VIDEO


.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group