
കരൾ കവർന്ന്
പിരണിനാട്യം
അനുവാചകരെ കീഴടക്കി.
:ചാലക്കര പുരുഷു
മാഹി: മാന്ത്രികമായ മെയ് വഴക്കവും, ആന്ധ്രയിലെ ഗോത്ര സംസ്കൃതിയുടെ ശീലുകൾക്കനുസരിച്ചുള്ള ചടുലമായ കരപദചലനങ്ങളും കൊണ്ട് പിരണിനാട്യം ശ്രോതാക്കളുടെ കണ്ണും കരളും കവർന്നു. ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിൽ നടന്ന രാപകൽ കലോത്സവത്തിലാണ് വടകര കലാക്ഷേത്രത്തിലെ കലാകാരികളായ
റുമിൻ ഫാത്തിമ, ഗായത്രി ഹരീഷ്, ഗൗരി ഹരീഷ്
എന്നിവരാണ് നാടിന് അന്യമായ പിരണിനാട്യമവതരിപ്പിച്ച് കൈയ്യടി നേടിയത്.
മെയ്യും മനസ്സും ഒരേ താളത്തിൽ, ലയിച്ചാടിയപ്പോൾ പിരണി നൃത്തത്തിൻ്റെ , ചാരുതയാർന്ന നടന വൈഭവം കാണികളെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ചു. വടകര ഭരതകലാക്ഷേത്രത്തിലെ നർത്തകിമാർ അവതരിപ്പിച്ച പിരണിനാട്യം നടനവൈഭവത്തിനുമപ്പുറം , സാഹസികമായ അവതരണത്തിൻ്റേയും, സൂക്ഷ്മ ഭാവങ്ങളുടേയും, ഭാവതലങ്ങൾകൈവരിച്ചു.
ഭൂഗോളത്തിന് മുകളിലെ നടരാജൻ്റെ സങ്കൽപ്പത്തിൽ, മൺപാത്രത്തിന് മുകളിൽ നിന്ന് തലയിൽ കുടങ്ങളുമായി നിന്ന് ഇന്ദ്രജാലം കണക്കെ, ശരീരമാസകലം വളഞ്ഞും പുളഞ്ഞും ചടുലമായി നടത്തിയ നാഗ നൃത്തം അതിശയിപ്പിക്കുന്നതായി.
നാഗപ്പാട്ടിനൊപ്പം നാഗ ചലനങ്ങളത്രയും ആവാഹിച്ച് നടത്തിയ പഴയ കാല ദേവദാസി നടനമായ പിരണിനാട്യം കാണികളെ ഏതോ മായിക ലോകത്തിലെത്തിച്ചു.
ആന്ധ്രയിലെ മാങ്കുടി ദൊരൈരാജ അയ്യർ ഭരതനാട്യത്തിൽ മേളത്തൂർ ശൈലിയിൽ വികസിപ്പിച്ചെടുത്ത പിരണിനാട്യംകേരളത്തിൽ അഭ്യസിപ്പിക്കുന്നത് കലാ ഗ്രാമം സിറാജുദ്ദീനാണ്.
റുമിൻ ഫാത്തിമ, വൈ ഘരി, ഗൗരി ഹരീഷ്, ഗായത്രി ഹരീഷ് എന്നിവരാണ് പിരണി നടനമാടിയത്.
നിറഞ്ഞ സദസ്സിന് മുന്നിൽ ദക്ഷിണേന്ത്യൻ കലകളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, പിരണിനാട്യം എന്നിവ നിറഞ്ഞാടിയപ്പോൾ, ഭാരതീയ നാട്യകലകൾ തോരാമഴ പോലെ പെയ്തു കൊണ്ടിരുന്നു..
ചിത്രവിവരണം: ചാലക്കരയിൽ നടന്ന പിരണിനാട്യം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group