
കല്പറ്റ: ആത്മകഥയുടെ തട്ടകത്തിൽ ഭാവനയ്ക്ക് ചിറകുവെച്ചപ്പോഴാണ് താൻ 'സ്നോലോട്ടസ്' എന്ന നോവലെഴുതിയതെന്ന് റിട്ട. ലെഫ്. കേണൽ ഡോ. സോണിയാ ചെറിയാൻ കല്പറ്റ മാതൃഭൂമി ബുക്‌സിൽ സംഘടിപ്പിച്ച 'മീറ്റ് ദി ഓദറി' ൽ സംസാരിക്കുകയായിരുന്നു അവർ. ഖാലിദ് ഹുസൈനി, കെ.ആർ. മീര. കെ. മേഖ, സക്കറിയ, സുധാമേനോൻ, മാധവിക്കുട്ടി തുടങ്ങി എല്ലാവരും പ്രിയപ്പെട്ട എഴുത്തുകാരാണ്. ലോകത്തിൻ്റെ സങ്കടങ്ങൾക്ക് അതിരുകളില്ലെന്നു പറഞ്ഞ വിക്‌ടർ ഹ്യൂഗോയുടെ 'പാവങ്ങൾ', ഷീലാ ടോമിയുടെ 'ആ നദിയുടെ പേര് ചോദിക്കരുത്' എന്നി പുസ്‌തകങ്ങൾ ഇഷ്‌ടമാണ്- സോണിയ പറഞ്ഞു.
മാതൃഭൂമി പ്രസിദ്ധീകരിച്ച 'സ്നോലോട്ടസ് പട്ടാളക്കഥയുടെ പെൺഭാഷ്യമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കോവിലൻ്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും പട്ടാളക്കഥകൾക്കപ്പുറം പുതിയ രൂപമാണ് സോണിയ നോവലിന് നൽകിയിട്ടുള്ളതെന്നും അഭിപ്രായമുയർന്നു.
കല്പറ്റ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അസിസ്റ്റൻ്റ് മാനേജർ ടി.ജി. ദീപ മോഡറേറ്ററായിരുന്നു. രാജു ജോസഫ്, എം. ഗംഗാധരൻ, എം. കമൽ, ഏച്ചോം ഗോപി, സാജിത സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group