
തിരുവനന്തപുരം: തലസ്ഥാനത്തെ ബീച്ച് വേദിയായ രണ്ടാമത് അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ സമാപിച്ചു. മെൻസ് ഓപ്പണിൽ 11-ന് എതിരേ 13 പോയിന്റിന് കിഷോർകുമാർ വിജയിച്ചു.
വിമെൻസ് ഓപ്പണിൽ ഷുഗർ ശാന്തി ബനാർസെ വിജയിയായി. ഗ്രോസ് 16 ആൻഡ് അണ്ടർ ബോയ്‌സ് വിഭാഗത്തിൽ 7.64 പോയിന്റിനെതിരേ 13.84 പോയിന്റുമായി ഹരീഷ് പി വിജയിയായി. ഇൻ്റർനാഷണൽ അലോഹ ടാഗ് ടീം മത്സരത്തിൽ 17.37 പോയിൻ്റോടുകൂടി ടീം പേഴ്‌സി വിജയിച്ചു.
വിദേശതാരങ്ങൾ ഉൾപ്പെടെ 50-ലേറെ അത്ലറ്റുകളാണ് പങ്കെടുത്തത്. മൂന്നുദിവസങ്ങളിലായി വർക്കല വെറ്റക്കട ബീച്ചിൽ നാലു വ്യത്യസ്തവിഭാഗങ്ങളിലായിരുന്നു മത്സരം.
ടൂറിസം വകുപ്പിന്റെ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും അന്താരാഷ്ട്ര സർഫിങ് അസോസിയേഷനുമാണ് സാങ്കേതിക പിന്തുണ നൽകിയത്.
സമാപനച്ചടങ്ങിൽ സർഫിങ് അത്ലറ്റും നടനുമായ സുദേവ് സമ്മാനദാനം നിർവഹിച്ചു. ഇടവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എ. ബാലിക്, തിരുവനന്തപുരം ഡിടിപിസി സെക്രട്ടറി സതീഷ് മിറാണ്ട, കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ്, ചീഫ് ജഡ്‌ജ് റോർ, ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധികളായ റാം മോഹൻ, നവാസ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group