ടി വി സീരിയലുകൾ ! പടിക്ക് പുറത്താക്കേണ്ട സാംസ്‌കാരിക ജീർണ്ണത !

ടി വി സീരിയലുകൾ ! പടിക്ക് പുറത്താക്കേണ്ട സാംസ്‌കാരിക ജീർണ്ണത !
ടി വി സീരിയലുകൾ ! പടിക്ക് പുറത്താക്കേണ്ട സാംസ്‌കാരിക ജീർണ്ണത !
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2022 Nov 09, 09:20 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

 ത്രിസന്ധ്യാനേരത്ത് ഉമ്മറക്കോലായിയിൽ തെളിഞ്ഞുകത്തുന്ന നിലവിളക്കിൻറെ തിരിവെളിച്ചത്തിൽ പുല്ലുപായയിൽ ചമ്രം പടിഞ്ഞിരുന്ന് ഭക്ത്യാദരവോടെ നാമജപം ചൊല്ലിയ ഒരു കാലമുണ്ടായിരുന്നു.

''അച്യുതം കേശവം രാമനാരായണം.... കൃഷ്ണദാമോദരം വാസുദേവം ഹരിം '' 

ഇന്നാകട്ടെ നാമജപം 'ഉച്ചത്തിലില്ലെന്ന് ' മാത്രമല്ല ഇല്ലാതായിപ്പോയോ എന്ന് ശങ്കിക്കേണ്ട അവസ്ഥ.

'ചന്ദനം മണക്കുന്ന പൂന്തോട്ടവും ചന്ദ്രിക മെഴുകിയ മണിമുറ്റവും '- കവിതകളിൽ മാത്രമായി .

പകരം എൽ ഇ ഡി ബൾബ്ബുകൾ വർണ്ണ വെളിച്ചം വിതറുന്ന ഗൃഹാങ്കണങ്ങൾ .

''ഉമ്മറത്തെ നിലവിളക്ക് ''നിശ്ശേഷം കാണാതായില്ലെന്നത് അൽപ്പം സമാധാനം .വിളക്കിൽ തിരി നിർമ്മിക്കാനറിയാത്ത പുതുതലമുറക്കാർക്ക് സംഗതി ഓൺലൈനിൽ റെഡി .

ഭക്തിസാന്ദ്രമായ സായംസന്ധ്യകൾ പൂർണ്ണമായും ടി വി സീരിയലുകൾ കൈയ്യടക്കിക്കഴിഞ്ഞപോലെയാണ് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്‌.

പുരുഷന്മാരിൽ പലർക്കും മദ്യം ലഹരിയാണെങ്കിൽ ഒരു വലിയ ശതമാനം സ്ത്രീകൾക്ക് സീരിയലുകളാണ്‌ ഏറ്റവും പഥ്യമായ ലഹരി .

അതേസമയം പുരുഷന്മാരിലും വലിയൊരു ശതമാനംപേർ സീരിയൽ ലഹരി തലക്ക് പിടിച്ചവരായുണ്ടെന്നത് വിസ്‌മരിക്കുന്നുമില്ല തമസ്‌കരിക്കുന്നുമില്ല .

 പലകുടുംബങ്ങളിലും പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലും സ്‌ത്രീകളാണ് ഈ ലഹരിക്കടിമകളായതെന്ന സത്യം അതാത് വീടുകളിലെ ആളുകൾക്ക് നന്നായറിയുമെന്നത് നിഷേധിക്കാനാവാത്ത മറ്റൊരൂ സത്യം ! പുരുഷന്മാരായ പ്രേക്ഷകരുടെ അനുപാതത്തിൽ സ്ത്രീ പ്രേക്ഷകർ തന്നെയാണ് ഏറെ മുന്നിൽ .

പെൺകുട്ടികളും,വീട്ടമ്മമാരും എന്തിന് മുത്തശ്ശിമാർ വരെ സീരിയൽ കഥാപാത്രങ്ങളെ അതിരുവിട്ട് സ്നേഹിക്കുന്നവരും ആദരിക്കുന്നവരും അവരുടെ വേദനകളിലും സന്തോഷത്തിലും സ്വയം മറന്നുകൊണ്ട് ജീവിക്കുന്നവരുമാണെന്ന വസ്‌തുത പരസ്യമായിപ്പറഞ്ഞാൽ അത് തെറ്റാവുമോ ?

കുടുംബബന്ധങ്ങളുടെ മഹത്വവും പവിത്രതയും ശുദ്ധ അസംബന്ധമാണെന്ന തോതിൽ ജനപ്രിയചാനലുകളിൽ സീരിയലുകൾ എന്ന പേരിലുള്ള ആഭാസപരിപാടികൾ പടച്ചുവിടുന്നതിൽ വലിയവിഭാഗം വകതിരിവുള്ള അമ്മമാർക്ക്‌ പരാതിയില്ലാതെയുമല്ല. 

കൊല്ലാനും കൊല്ലിക്കാനും കെൽപ്പുള്ളവർ ,വാടകക്കൊലയാളികൾ ,കള്ളുകുടിയന്മാരും അവിഹിതവേഴ്ചക്കിറങ്ങിയ പെണ്ണുപിടിയന്മാരും പ്രേതപിശാചുക്കളും ടിവിയിൽ സ്ഥിരം താമസക്കാർ .അമ്മായിയമ്മപ്പോരാവട്ടെ അതൊരു സ്ഥിരം വിഷയം .

വിവാഹേതര ബന്ധങ്ങൾ ,കുടുംബകലഹം ,തട്ടിപ്പ് .കള്ളക്കടത്ത് ,ഒളിച്ചോട്ടം ,അബോർഷൻ , ഭർത്താവിനെ ചതിക്കുന്ന ഭാര്യ , ഭാര്യയെ ചതിക്കുന്ന ഭർത്താവ് ,ബലാൽസംഗം ,സ്വത്ത് തർക്കം ,കൊലപാതകം ഇതിനെല്ലാം മേൽപ്പൊടിയായി അശ്ലീലച്ചുവയുള്ള നെടുനീളൻ സംഭാഷണം വേറെയും . കഷായപ്രയോഗവും കയറുക്കലും മനുഷ്യാവയവങ്ങൾ തുണ്ടം തുണ്ടമാക്കുന്നതുമെല്ലാം സമീപഭാവിയിൽ വന്നുകൂടെന്നുമില്ല .

സത്യം പറഞ്ഞാൽ കക്കൂസിൻറെ സെപ്റ്റിക്‌ ടാങ്ക് പൊട്ടിയതിനേക്കാൾ നാറ്റമില്ലേ കലാമൂല്യമില്ലാത്ത പൊറാട്ട് നാടകങ്ങളേക്കാൾ കലാമൂല്യമില്ലാത്ത ഇത്തരം സീരിയലുകൾക്ക് ?

തൊട്ടതിനും പിടിച്ചതിനും സാംസ്ക്കാരിക അപചയം എന്നുപറഞ്ഞു പ്രശ്നമുണ്ടാക്കുന്ന പുരോഗമനവാദികളും സീരിയലിൻറെ ലഹരിയിൽ മയക്കത്തിലാണ്ടുപോയോ ?

 പതിവായി സീരിയലുകൾക്കായി ടിവി തുറക്കുന്നവർക്കറിയാം പോസിറ്റിവ് എനർജി പറ്റെ നഷ്ടപ്പെട്ട ഗൃഹാന്തരീക്ഷത്തിലായിരിക്കും നമ്മൾ കഴിയുന്നതെന്ന്. ആശ്വസിക്കാനോ സന്തോഷിക്കാനോ ഉള്ള ഒരു തുള്ളി മരുന്നും സീരിയലിൽനിന്നു ലഭിക്കുന്നില്ല .ശാന്തിയും സമാധാനവുമില്ലാത്ത മാനസിക പിരിമുറുക്കമല്ലാതെ മറ്റെന്താണ് ഈ ദൃശ്യകലാവിരുന്നിലൂടെ നമുക്ക് നേടാനാവുന്നത് ?

ഉള്ള സന്തോഷവും സമാധാനവും കെടുത്തുന്ന, മൃഗീയവാസനകൾക്ക് വളമിട്ടുകൊടുക്കുന്ന തരത്തിലുള്ള നെടുനീളൻ സംഭാഷണങ്ങൾ ഛർദ്ധിച്ചുവിടുന്ന നികൃഷ്ടജന്മങ്ങളായ ,ദർമ്മേദസ്സുള്ള ഒരുകൂട്ടം സ്ത്രീകഥാപാത്രങ്ങൾ . കണ്ടുകണ്ട് അവരിലൊരാളായി മാറാനുള്ള വാസനകൾക്കപ്പുറം അവരുടെ സ്വഭാവരീതികളും ചേഷ്ടകളും അറിയാതെ സ്വീകരിക്കാൻവരെ പ്രേക്ഷകരായ സ്‌ത്രീകളുടെ മനസ്സ് വഴങ്ങില്ലെന്ന് എന്താണുറപ്പ് ? .

vvv_1668008821

'' കുട്ടികളുടെ മനസ്സുകളിൽ വിഷം കുത്തിവെക്കുകയാണ് ഇന്നത്തെ ടിവി സീരിയലുകൾ '' --ജ്ഞാനിയായായ സംഗീതജ്ഞൻ യേശുദാസിൻറെ വാക്കുകൾ ഓരോ അമ്മമാരും കാതോർക്കേണ്ടതാണ് .ശിരസ്സാവഹിക്കേണ്ടതാണ് .

കുട്ടികളുടെ വൈകാരികമായ അപക്വത ,നശീകരണ പ്രവണത ,ആത്മഹത്യാവാസന ,നിസ്സാരമായ ഇഷ്ടാനിഷ്ടങ്ങൾ പോലും സാധുകരിക്കപ്പെടാതെ വരുമ്പോൾ വീടുവിട്ടുപോവാനുള്ള പ്രവണത തുടങ്ങിയവക്കെല്ലാം വഴിവെക്കുന്നതിനും വളം വെച്ചുകൊടുക്കുന്നതിലും ടി വി സീരിയലുകൾക്കുള്ള വലിയ പങ്ക്‌ തള്ളിക്കളയാവുന്നതല്ല.

നമ്മുടെ കുരുന്നുകുഞ്ഞുങ്ങൾ അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങും മുമ്പേ സംസാരിക്കാൻ തുടങ്ങുന്നതും ഭാഷ പഠിക്കുന്നതും സീരിയലുകളിലെ തെറിയും തറവാചകങ്ങളും കേട്ടുകൊണ്ടാണെന്നു പറഞ്ഞാൽ നിഷേധിക്കാനെത്ര അമ്മമാർക്കാവും ? .

പ്രത്യേകമായ ചിലസീൻ കാണുമ്പോൾ മടിയിലിരുന്നു ടി വി കണ്ടുകൊണ്ടിരിക്കുന്ന കൊച്ചുകുട്ടിയുടെ കണ്ണുപൊത്തിപിടിച്ച ഒരു അമ്മയെ കാണാനിടയായി .ഇത്തരത്തിലൊരു ലേഖനമെഴുതാനുള്ള മുഖ്യപ്രേരണയും അതുതന്നെ . 

സീരിയലിൻറെ സമയത്ത് ഏതെങ്കിലും വീട്ടിൽകയറിച്ചെന്നാൽ വിവരമറിയാം . ''എത്രനാളായി കണ്ടിട്ട് .ഇപ്പോഴെങ്കിലും തോന്നിയല്ലോ ഇങ്ങോട്ടൊക്കെ ഒന്ന് വരാൻ .

''വെളുക്കെ ചിരിച്ചാവും മറുപടി .പക്ഷെ ഉള്ളിൽപറയുന്നുണ്ടാവും ''ഓരോ ദരിദ്രവാസികൾ കയറിവരാൻ കണ്ടനേരം '' .

'' ടി വി സീരിയലുകൾ എന്ന് നിൽക്കുന്നുവോ അന്ന് അവിഹിതവും നിൽക്കും '' -ഉയർന്ന പോലീസ് ഉദ്യോഗസ്ഥ ആർ .ബി .ശ്രീലേഖ ഐ പി എസ് ആണ് അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയത് .

പ്രേക്ഷകമനസ്സിൻറെ ചിന്തയെയും ബുദ്ധിയെയും പ്രവർത്തനക്ഷമതയെയും വികലമാക്കുന്നതരത്തിൽ വിലകുറഞ്ഞ ,നിലവാരമില്ലാത്ത പ്രമേയങ്ങളാണ് ബഹുപരിഭാഗം സീരിയലുകളുടെയും ഇതിവൃത്തം .മന്ദബുദ്ധികളും ക്ഷുദ്രകഥാപാത്രങ്ങളും അമ്മായിയമ്മപ്പോരുകാരുമായിരിക്കും പലതിലും മുൻനിരയിൽ.

ജാരസന്തതികളുടെ പ്രതികാരം .വിവാഹേതരബന്ധങ്ങൾ കുടുംബകലഹം , തട്ടിപ്പുകൾ പോരാത്തതിന് വെറുപ്പ് ,അസൂയ ,ഭയം കൈക്കൂലി , ഛിദ്രത ,ആർഭാടം ,അന്ധവിശ്വാസം തുടങ്ങിയ ക്ഷുദ്രവികാരങ്ങളുടെ അതിപ്രസരം കാരണം മലയാളികളുടെ ഗൃഹാന്തരീക്ഷം അനുദിനം മലീമസമായിക്കൊണ്ടിരിക്കുന്നതിൽ ആരാണ് ഉത്തരവാധി ?

മാധ്യമങ്ങളുടെ സാമ്യൂഹ്യപ്രതിബദ്ധതയെക്കുറിച്ചു പറയുമ്പോൾ ജസ്റ്റിസ് ബി .കമാൽപാഷ സൂചിപ്പിച്ചതും ഊന്നിപ്പറഞ്ഞതുമായ വാചകമെന്താണെന്നോ ? '' സീരിയലുകളിലെ പ്രമേയങ്ങൾ വളരെ അപകടകരമാണെന്നും ടി വി സീരിയലുകൾ സമൂഹത്തെ വഴിതെറ്റിക്കുന്നു'' -വെന്നുമായിരുന്നു 


കൂട്ടിവായിക്കാൻ മറ്റൊരു സംഭവം കൂടി .

 അഭ്യസ്ഥവിദ്യനും ഉന്നതകുലജാതനും വിവാഹിതനുമായ ഒരു ചെറുപ്പാക്കാരൻ ടി വി മോഷ്‌ടാവായ കഥകേട്ട് പോലീസുകാർവരെ ഞെട്ടി .

ചുരുങ്ങിയ കാലത്തിനിടയിൽ ആയിരത്തോളം വിലകൂടിയ ടി വി കൾആണത്രെ അയാൾ മോഷ്ട്ടിച്ചെടുത്തത് .

മുന്തിയ ഹോട്ടലുകളിൽ റൂമെടുത്തുകൊണ്ടുനടത്തുന്ന ടിവി മോഷണമാകട്ടെ സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ലെന്നതാണ് അതിലേറെ അത്ഭുതം .

ജോലികഴിഞ്ഞു സന്ധ്യയോടടുത്ത് അദ്ദേഹം വീട്ടിലെത്തുന്നു.സന്ധ്യനേരങ്ങളിൽ സ്ഥിരമായി ടി വി സീരിയലുകളിൽ മുഴുകിയ ഭാര്യ .ജോലികഴിഞ്ഞെത്തിയ ഭർത്താവിനോട് നേരെ ചൊവ്വേ ഒന്ന് മിണ്ടാനോ ഉപചാരിക്കാനോ അവൾക്കാവുന്നില്ല .സഹിച്ച് സഹിച്ച് സഹികെട്ടപ്പോൾ തന്റെ കുടുംബബന്ധങ്ങൾ തകർത്ത ടി വി സീരിയലുകളോടുള്ള കടുത്ത പ്രധിഷേധം .

അടിച്ചമർത്തപ്പെട്ട മനസ്സിൻറെ കൺട്രോൾ നഷ്ട്ടപ്പെട്ടപ്പോഴാണത്രെ എത്രയും വികലവും അവിശ്വസനീയവുമായ ടി വി മോഷണം പതിവാക്കിയതെന്ന് പോലീസുകാരോട് ആദ്ദേഹം തുറന്നു സമ്മതിക്കുകയുണ്ടായത്രേ .

 മെഗാ സീരിയൽ നിർമ്മാണരംഗത്തെ പ്രമുഖനായ വ്യക്തി ആവർത്തനവിരസതയിൽ മനസ്സുമടുത്ത് സീരിയൽനിർമ്മാണരംഗം ഉപേക്ഷിച്ചതായും വാർത്ത . ''നന്മക്കുവേണ്ടിയും കരുതലുകൾക്കുവേണ്ടിയും നമ്മുടെ ധന്യമായ സമയത്തെ നമുക്ക് മാറ്റാം .ദൈവാനുഭവപൂർണ്ണമായ സായാഹ്നം വീടുകളിലെല്ലാം വിളങ്ങിനിൽക്കട്ടെ '' --ഈ ഒരു സന്ദേശവും തന്നുകൊണ്ടാണ് അദ്ദേഹം പിൻവാങ്ങിയത്.ഒരു കലാകാരൻറെ കടമയും അതുതന്നെ .


ധാർമ്മിക സദാചാര വിലക്കുകളെല്ലാം പടുപഴഞ്ചനാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന തരത്തിൽ ഇത്തരം സീരിയകലുകൾ പടച്ചുവിടുന്നവരെ ലക്ഷ്യമിട്ട് പ്രമുഖ ചലച്ചിത്രസംവിധായകൻ അടുർ ഗോപാലകൃഷ്ണൻ സാർ പറഞ്ഞ വാക്കുകളുടെ അക്ഷരങ്ങൾക്കുമപ്പുറം വലിയ ഒരു സത്യം ഒളിഞ്ഞിരിക്കുന്നു - '' ജീവിതത്തെക്കുറിച്ച്‌ അനുഭവങ്ങളില്ലാത്തവരാണ് ടി വി സീരിയലുകൾ സൃഷ്ട്ടിക്കുന്നതെന്നു''.

കഥാപാത്രങ്ങളുടെ വേഷംകെട്ടലുകൾ എന്തുമാത്രം അരോചകമാണ് ,ഏതുസമയവും ഷോറൂമിൽ വിൽപ്പനക്കുവെച്ചപോലെ ചായംതേച്ച് ചുളിവൊതുക്കിയ ഒരുപറ്റം ദുർമ്മേദസ്സുകളായ കഥാപാത്രങ്ങൾ .

പാതിരാത്രിയിൽ ഉറക്കച്ചടവോടെ എഴുനേറ്റുവരുന്ന സീനുകളിൽപോലും ഉലയാത്ത പട്ടുസാരിയും ചുണ്ടിൽ ലിപ്സ്റ്റിക്കും കവിളിൽ റൂഷും പുരട്ടിയ നായികമാരെ ,ഉപകഥാപാത്രങ്ങളെ കാണുമ്പോൾ ആർക്കാണ് മനം പുരട്ടലുണ്ടാകാതിരിക്കുക ? കാറിത്തുപ്പാൻ തോന്നാതിരിക്കുക ?

ഇതൊക്കെ സംവിധാനംചെയ്‌ത് വിടുന്നവരെ എന്തുപേര് വിളിക്കണം ? സംവിധായകനെന്നോ അതോ കലാ സംഹാരകനെന്നോ ?

 'കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മികച്ച ടെലി സീരിയല്‍ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.'- 29-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടുളള ജൂറിയുടെ പത്രക്കുറിപ്പില്‍ മികച്ച ടെലി സീരിയലിനെ പരാമർശിച്ചുകൊണ്ട് എഴുതിയിരുന്ന വാർത്ത വായിച്ചതും

 നമ്മളിൽ പലരും മറന്നുകാണില്ല.


തിരുവനന്തപുരത്തോ മറ്റോ ഉള്ള റസിഡൻസ് അസ്സോസിയേഷൻ ഭാവാഹികളുടെ നേത്രുത്വത്തിൽ ടി വി സീരിയലുകളെ വീടുകളിൽനിന്നും പടിക്ക് പുറത്താക്കാൻപദ്ധതിയിട്ടതായി വാർത്തകണ്ടതോർക്കുന്നു.

ശരിക്കും സ്വാഗതാർഹവും മാതൃകാപരവുമായ നല്ല തീരുമാനം .

നമ്മൾ അവരെയാണ് മാതൃകയാക്കേണ്ടത് .സംസ്ഥാനത്തെ മുഴുവൻ റസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികളും ഗൗരവപൂർവ്വം കാണേണ്ട വിഷയമല്ലേ ഇത് ?

 സാംസ്‌കാരിക ഔന്നത്യമുള്ള ഒരു പുതിയതമുറയെ രൂപപ്പെടുത്തണമെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത് നിഷേധചിന്തകളും ദുർമാർഗ്ഗവും വളർത്തുന്ന ടീവി സീരിയലുകളിലെ ശുദ്ധീകരണമാണ് .സെൻസർബോഡിൻറെ സഹകരണവും ഇക്കാര്യത്തിൽ കൂടിയേതീരൂ .


രണ്ടാം ഘട്ടമായി ഇത്തരം സീരിയലുകൾക്ക് പരസ്യം നൽകുന്നവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാനുള്ള ബോധവത്ക്കരണമാണ് നടക്കേണ്ടത് .

പ്രതികരണശേഷിയില്ലാത്ത പൊതുസമൂഹവുമാണ് പ്രേക്ഷക സമൂഹം എന്ന തോന്നലോ അൽപ്പത്തരമോ അല്ലെ ഈ തരത്തിലുള്ള സീരിയൽ വ്യവസായം തഴച്ചുവളരുന്നത്തിൻറെ മൂലകാരണം . സമൂഹത്തിനനിവാര്യമായ ഏറ്റവും ചെറിയ ഒരു സന്ദേശംപോലും സീരിയൽ മുതലാളിമാർക്ക് തരാനാവുന്നുമില്ല.

വിനോദപരമായും വിദ്യാഭ്യാസപരമായും വൈജ്ഞാനികമായും പുതിയ മാറ്റങ്ങൾ പ്രേക്ഷകർക്ക് സംഭാവനചെയ്യുന്ന ഒരു മേഖലയായി ടി വി സീരിയലുകൾ മാറണമെങ്കിൽ കർശനമായ സെൻസർ ഷിപ്പ് കൂടിയേ തീരൂ .

സാംസ്ക്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന ഉന്നതസ്ഥാനീയർ കണ്ടില്ലെന്നു നടിച്ചോ കണ്ണടച്ചിരുട്ടാക്കുകയോ ചെയ്യേണ്ട വിഷയമല്ലിത്.

ടി വി സീരിയൽ എന്ന സാംസ്‌കാരിക ജീർണ്ണതക്കെതിരെ കേരളത്തിലെ മുഴുവൻ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം സാംസ്‌ക്കാരിക ബോധമുള്ളവർ പഞ്ചായത്തുതലത്തിലും ഒറ്റക്കെട്ടായി നിൽക്കുമെങ്കിൽ ഈ ''പാർത്തേനിയം വിഷച്ചെടി '' യെ വേരോടെ പിഴുതെറിയാനാകും തീർച്ച.  

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY